ആലപ്പുഴ: കുറ്റാന്വേഷണ മികവിന് സംസ്ഥാന പൊലീസ് മേധാവിയുടെ 2019ലെ ബാഡ്ജ് ഒാഫ് ഒാണർ പുരസ്കാരം ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. സിവിൽ പൊലീസുകാരായ ടി.എസ്. സാഗർ, സി.പി. പ്രവീഷ് എന്നിവർക്കാണ് ലഭിച്ചത്. 2018ൽ ഹരിപ്പാട് നടന്ന വിമുക്ത ഭടൻ രാജൻ വധക്കേസ് തെളിയിച്ചതുമായി ബന്ധപ്പെട്ടാണ് പുരസ്കാരം. പ്രതികൾ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമായിരുന്നു ഇത്. പരിസരത്തെ സി.സി ടി.വിയിൽ പതിഞ്ഞ പിന്നിൽ വീൽക്കപ്പ് ഇല്ലാത്ത ഇയോൺ കാറിനെ കുറിച്ചുള്ള അന്വേഷണം പ്രതികളിലേക്ക് എത്തിക്കാൻ സഹായിക്കുകയായിരുന്നു. 10 വർഷമായി സർവിസിലുള്ള സാഗറിന് ജില്ല പൊലീസ് മേധാവിയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പുന്നപ്ര സാഗരം ഭവനത്തിൽ ഗ്രീഷ്മയാണ് ഇൗ 32കാരൻെറ ഭാര്യ. മകൻ റിഷി റാം. കാട്ടൂർ ചിറയിൽ വീട്ടിലെ 35 കാരനായ സി.പി. പ്രവീഷ് 10 വർഷമായി സർവിസിലുണ്ട്. ജില്ല പൊലീസ് മേധാവിയുടെ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ശമിയാണ് ഭാര്യ. മക്കൾ. ഹരൺമാധവ്, ആദി ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.