ചുനക്കരയിൽ സി.പി.എം-സി.പി.ഐ മത്സരത്തിന് കളമൊരുങ്ങുന്നു

ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്ത് 10ാം വാർഡിൽ സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ മത്സരത്തിന് കളമൊരുങ്ങുന്നു. 10ാം വാർഡിലാണ് സി.പി.എമ്മിലെ രാജീവും സി.പി.ഐയിലെ ശ്രീകുമാറും പത്രിക നൽകി പ്രചാരണം തുടങ്ങിയത്. എൽ.ഡി.എഫ് ഭരിച്ചുവന്ന പഞ്ചായത്തിൽ ആകെ 15 വാർഡാണുള്ളത്. 11 സീറ്റിൽ സി.പി.എമ്മും നാല് സീറ്റിൽ സി.പി.ഐയും മത്സരിക്കാനായിരുന്നു എൽ.ഡി.എഫിലെ ധാരണ. സി.പി.ഐക്ക് ലഭിച്ച 10ാം വാർഡിലെ സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെത്തുടർന്നാണ് സി.പി.എമ്മും സ്ഥാനാർഥിയെ നിർത്തിയത്. മത്സരചിത്രം തെളിയാൻ പത്രിക പിൻവലിക്കാനുള്ള 23 വരെ കാത്തിരിക്കേണ്ടിവരും. യു.ഡി.എഫിലെ ആർ. രതീഷ് കുമാറും എൻ.ഡി.എയിലെ രഞ്ജിത്ത് കരിമുളക്കലുമാണ് മറ്റുസ്ഥാനാർഥികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.