ചാരുംമൂട്: മാവേലിക്കര, ചാരുംമൂട് മേഖലകളിൽ വ്യാജ മാസ്കുകളുടെ വിപണനം വ്യാപകം. ഗുണനിലവാരമുള്ള മാസ്കുകളുടെ ലഭ്യതക്കുറവാണ് വ്യാജൻ വ്യാപകമാകാൻ കാരണം. എൻ 95 എന്ന പേരിൽ ലേബൽ ചെയ്താണ് ഇവയുടെ വിൽപന. ഗുണനിലവാരമില്ലാത്ത മാസ്കുകൾ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു. കോവിഡ് വ്യാപനത്തിനും ശ്വാസകോശ രോഗങ്ങൾക്കും ഇത് കാരണമാകുന്നു. രോഗപ്രതിരോധം തീർക്കാൻ സഹായിക്കുന്ന പോളി പ്രൊപ്പലിൻ ഫൈബർ എന്ന വസ്തു ഉപയോഗിച്ചാണ് എൻ 95 മാസ്കുകൾ നിർമിക്കുന്നത്. ഇതിന് അഞ്ചും ആറും പാളികളുണ്ടാകും. ഇവയെല്ലാം കടന്ന് രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തുക അസാധ്യമാണ്. മുഖത്തിൻെറ ആകൃതിക്കനുസരിച്ച് ഇത് കൃത്യമായി സ്ഥാപിക്കാം എന്ന പ്രത്യേകതയുമുണ്ട്. ആരോഗ്യവകുപ്പിൻെറ കർശനനിയമം നിലവിലുള്ളപ്പോഴാണ് വ്യാജ മാസ്കുകൾ വ്യാപകമാകുന്നത്. വ്യാജ മാസ്കുകൾ തിരിച്ചറിയാനുള്ള ഏകമാർഗം അവയുടെ നിർമാതാക്കളുടെ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുക എന്നതാണ്. വ്യാജ മാസ്കുകളുടെ ഉപഭോഗം തടയാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്ന് ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.