പമ്പാനദിയിൽ ദേവിക്ക് തൃപ്പൂത്താറാട്ട്

ചെങ്ങന്നൂർ: തൃച്ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട് ക്ഷേത്ര ആറാട്ടുകടവായ പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ഭക്തിനിർഭര ചടങ്ങുകേളാടെ നടന്നു. മലയാള വർഷത്തെ മൂന്നാമത്തെ തൃപ്പൂത്ത് ആറാട്ടുചടങ്ങുകൾക്ക് താഴമൺ തന്ത്രി കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ആറാട്ടിനുശേഷം ദേവിയെ കടവിലെ ആറാട്ടുപുരയിലെ പ്രത്യേക മണ്ഡപത്തില്‍ എഴുന്നള്ളിച്ചിരുത്തി. വിശേഷാല്‍ പൂജകളും ആരതിയും നിവേദ്യവും നടന്നു. ആറാട്ട് എഴുന്നള്ളിപ്പിന് ആനയെ ഒഴിവാക്കി ദേവനെ ഋഷഭ വാഹനത്തിലും ദേവിയെ ഹംസവാഹനത്തിലുമാണ് എഴുന്നള്ളിച്ചത്. പ്രതീകാത്മകമായി രണ്ട് പൂന്താലം അകമ്പടി സേവിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ ചടങ്ങുകൾക്ക് അസി. കമീഷണർ അജിത് കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി. അജികുമാർ, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ, ക്ഷേത്ര ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി. apl PRADHAKSHINAM ആറാട്ട് കഴിഞ്ഞെത്തിയ ദേവിയെ മഹാദേവൻ ക്ഷേത്ര മതിൽക്കകത്തേക്ക് സ്വീകരിച്ച് പ്രദക്ഷിണം വെക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.