ആലപ്പുഴ: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് നീന്തിത്തുടിക്കാൻ കുളം ഒരുങ്ങുന്നു. ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപം പണിത രാജാകേശവദാസ് നീന്തൽക്കുളമാണ് നവീകരണം പൂർത്തിയാക്കി വീണ്ടും തുറക്കുന്നത്. രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച സ്വിമ്മിങ് പൂളിലെ വെള്ളത്തിൻെറ ചോർച്ച തടയാൻ ജോയൻറ് ഫില്ലർ ജോലിയാണ് പുരോഗമിക്കുന്നത്. 15 ദിവസത്തിനകം ഇത് പൂർത്തിയാകും. പിന്നെ വെള്ളംനിറച്ച് ട്രാക്കൊരുക്കി തുറക്കും. നാശത്തിൻെറ വക്കിലെത്തിയ നീന്തൽക്കുളം 2.6 കോടി മുടക്കിയാണ് നവീകരിക്കുന്നത്. ആലപ്പുഴയിൽ ദേശീയ നീന്തൽ നടത്താൻ കഴിയുന്നരീതിയിൽ 50 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും വലിയ നീന്തൽക്കുളമാണ് നിർമിച്ചത്. രാജ്യാന്തര നിലവാരത്തിൽ എട്ട് ട്രാക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനത്തിന് നാലടിയിലും മുതിർന്നവർക്ക് 10 അടിയിലും പൂൾ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം ജലശുദ്ധീകരണശാലയും 300 പേർക്ക് ഇരിക്കാവുന്ന ഗാലറിയും വിശ്രമമുറിയും ഉണ്ടാകും. നീന്തൽക്കുളത്തിൽ വെള്ളംനിറക്കാൻ തകഴി കരുമാടിയിലെ വാട്ടർ അതോറിറ്റിയിൽനിന്ന് 27ലക്ഷം ലിറ്റർ കുടിവെള്ളമാണ് എത്തിക്കുന്നത്. എറണാകുളത്തുനിന്ന് വലിയ ടാങ്കർ ലോറിയിൽ വെള്ളം നിറക്കുന്നതിന് ഏഴുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ ആലപ്പുഴക്കുപുറെമ തിരുവനന്തപുരത്തും തൃശൂരുമാണ് ഇത്തരം സൗകര്യമുള്ള സ്വിമ്മിങ് പൂൾ ഉള്ളത്. കായികപ്രേമികളുടെ നിരന്തര ശ്രമത്തിനൊടുവിലാണ് നവീകരണം പൂർത്തിയായതെന്ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി.ജെ. ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു. പി.എസ്. താജുദ്ദീൻ ചിത്രം: BT2 ബിമൽ തമ്പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.