വീട് നിർമാണം: അനുമതി നിഷേധിച്ചത് കലക്ടർ അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: തീരദേശ പരിപാലന നിയമത്തിൻെറ പരിധിയിൽ വരില്ലെന്ന് അതോറിറ്റി പറഞ്ഞിട്ടും വീട് നിർമിക്കാൻ അനുവാദം നൽകാത്ത കോടംതുരുത്ത് പഞ്ചായത്തിൻെറ നടപടി കലക്ടർ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പഞ്ചായത്ത് സെക്രട്ടറിയും മൂന്നാഴ്ചക്കകം റിപ്പോർട്ട് ഹാജരാക്കണമെന്നും ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കോടംതുരുത്ത് വട്ടത്തറയിൽ വി.ആർ. അജി സമർപ്പിച്ച പരാതിയിലാണ് നടപടി. കടലിനും കായലിനും സമീപമുള്ള നിർമാണങ്ങൾക്ക് മാത്രമാണ് തീരദേശ പരിപാലന നിയമം ബാധകമാകുന്നതെന്ന് അതോറിറ്റി അറിയിച്ചെങ്കിലും പഞ്ചായത്ത് അംഗീകരിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരൻെറ ഭൂമി കടലിനും കായലിനും സമീപമല്ല. പാടത്തിനുസമീപം വീട് നിർമിക്കാൻ പരാതിക്കാരൻ ബാങ്കിൽനിന്ന് വായ്പയെടുത്തതായി കമീഷൻ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.