ലൈഫിൽ വീട് നിഷേധിച്ചു: വീട് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: വാസയോഗ്യമായ വീടുള്ള അമ്മയുടെ പേരും വാസയോഗ്യമായ വീടില്ലാത്ത തൻെറ പേരും ഒരേ റേഷൻ കാർഡിലായതിനാൽ ലൈഫ് പദ്ധതിയിൽനിന്ന് തന്നെ ഒഴിവാക്കിയെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ പരാതിക്കാരിക്ക് വീട് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഒരേ കാർഡിലാണ് പേരുണ്ടായിരുന്നതെങ്കിലും അമ്മയും മകളും രണ്ടിടത്താണ് താമസം. പിന്നീട് അമ്മയുടെ പേര് പരാതിക്കാരിയുടെ കാർഡിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നിട്ടും ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ പേര് വരാത്ത സാഹചര്യത്തിലാണ് പട്ടോളി മാർക്കറ്റ് പുതിയവിള സ്വദേശിനി രാജിമോൾ കമീഷനെ സമീപിച്ചത്. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. കമീഷൻ കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന വീട് തീർത്തും ജീർണാവസ്ഥയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പദ്ധതി പ്രകാരം പരാതിക്കാരിക്ക് വീട് ലഭിക്കാൻ അർഹതയുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു. പരാതി ഉടൻ പരിഹരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.