ചെങ്ങന്നൂർ: ജവഹർ നവോദയ വിദ്യാലയങ്ങളിലെ മികച്ച ദേശീയ അധ്യാപകനുള്ള അവാർഡിന് ചെന്നിത്തലയിലെ വി.എസ്. സജികുമാർ വീണ്ടും അർഹനായി. നവീന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അധ്യാപനകലയിൽ പുതിയരീതികളും ആവിഷ്കരിച്ചതിന് 2011ൽ രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിരുന്നു. രാജ്യത്തെ മികച്ച 15 അധ്യാപകരെപറ്റി ഇൻറർ ഇൻറർനാഷനൽ ജേണലിൽ സജിയുടെ ചിത്രകല പഠനത്തിലെ നവീനശൈലിയെ കുറിച്ച് ആറുപേജിലായാണ് പ്രതിപാദിക്കുന്നത്. ചിത്രകലയുടെ എൻ.സി.ഇ.ആർ.ടി ദക്ഷിണേന്ത്യ മാസ്റ്റർ ട്രെയിനറും ചിത്രകലയിലെ നാഷനൽ കരിക്കുലം 12അംഗ സമിതിയിലെ ഇന്ത്യയിലെ രണ്ട് കലാഅധ്യാപകരിൽ ഒരാളുമാണ്. ഇദ്ദേഹം നല്ല ആർട്ട് ഗാലറിയും ഡിജിറ്റൽ ഓഡിയോ-വിഡിയോ സ്റ്റുഡിയോയും ചിത്രകല പഠനക്ലാസിൽ സജ്ജീകരിച്ചിട്ടുണ്ട്. മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽനിന്ന് ചിത്രകലയിലെ ഉപരിപഠനത്തിനുശേഷം ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നു. 1990 മുതൽ അന്തമാൻ, മിനിക്കോയി, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ കലാധ്യാപകനായ ശേഷമാണ് ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ എത്തിയത്. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല ലീന നിവാസിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വെട്ടിക്കവല മോഡൽ ഹൈസ്കൂൾ മുൻ പ്രഥമാധ്യാപകൻ ടി.കെ. ശ്രീധരൻ-ലീന ദമ്പതികളുടെ മകനാണ്. ബിജി ഭാര്യയും ശ്രുതി, വിശ്വജിത്ത് എന്നിവർ മക്കളുമാണ്. സംഗീതാധ്യാപികയായ വി.എസ്. സുജാകുമാരി ഏക സഹോദരിയാണ്. പടം മെയിൽ ap 62 നവോദയ വിദ്യാലയങ്ങളിലെ മികച്ച ദേശീയ അധ്യാപകനുള്ള അവാർഡിന് അർഹനായ ചെന്നിത്തല നവോദയ വിദ്യാലയത്തിലെ വി.എസ്. സജികുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.