(ചിത്രം) പുനലൂർ: തമിഴ്നാട്ടിൽനിന്ന് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 864 മയക്കുഗുളികകൾ ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. വേദന സംഹാരി ഗുളികകളാണ് പിടികൂടിയത്. വാഴക്കുല കയറ്റി വാളകത്തേക്ക് വന്ന ലോറിയിൽ ഡ്രൈവറുടെ കാബിനിൽ നിന്നാണ് ഗുളിക കണ്ടെടുത്തത്. ചെങ്കോട്ട പെട്രോൾ ബങ്കിന് സമീപത്ത് ലോറി നിർത്തിയപ്പോൾ രണ്ട് യുവാക്കൾ ഏൽപിച്ച പൊതി ലോറി ഉടമ അറിയിച്ചതനുസരിച്ച് വാങ്ങിയതാെണന്ന് ഡ്രൈവർ തൃഞ്ചെന്തൂർ സ്വദേശി ശെന്തിൽ മുരുകൻ പറഞ്ഞു. പിടിച്ചെടുത്ത ഗുളികയും ലോറിയും അഞ്ചൽ എക്െസെസിന് കൈമാറി. 'പെൻഷൻ വർധിപ്പിക്കണം' പുനലൂർ: അർബുദ രോഗികൾക്കുള്ള പെൻഷൻ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എമാർക്ക് ഇ-മെയിൽ സന്ദേശം അയച്ചു. മറ്റു ക്ഷേമ പെൻഷനുകൾ 1300 രൂപ നൽകുമ്പോൾ അർബുദ രോഗികൾക്ക് ആയിരം രൂപയാണുള്ളത്. കാമ്പയിൻ ഉദ്ഘാടനം സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ നിർവഹിച്ചു. വൈസ് പ്രസിഡൻറ് പി.ജി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മിർസാദ്, രാജേന്ദ്രൻ നായർ, ചാക്കോ, മണികണ്ഠൻ, സുബീഷ് എന്നിവർ സംസാരിച്ചു. എം.ബി.ബി.എസ് ജയിച്ച ജീവനം അംഗം മഹേഷിനെ ആദരിച്ചു. ഓൺലൈൻ പഠന സൗകര്യമൊരുക്കി പുനലൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത പിറവന്തൂർ ചീവോട്, ചെമ്മന്തൂർ ഭാഗത്തുള്ള വിദ്യാർഥികൾക്ക് പുനലൂർ ജനമൈത്രി പൊലീസ് ടി.വിയും സ്മാർട്ട് ഫോണും നൽകി. പുനലൂർ ഡിവൈ.എസ്.പി എസ്. അനിൽദാസ് വിതരണം നിർവഹിച്ചു. പി. അനിൽകുമാർ നേതൃത്വം നൽകി. എൻ. ജനാർദനൻ, വി. വിഷ്ണുദേവ്, ബിജുകുമാർ എന്നിവർ സംസാരിച്ചു. സ്മൃതിമണ്ഡപങ്ങള്‍ ശുചീകരിച്ചു കുന്നിക്കോട്: തലവൂര്‍ സൈനിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സ്മൃതി മണ്ഡപങ്ങള്‍ ശുചീകരിച്ചു. ആവണീശ്വരം കാര്‍ഗില്‍ സജീവ് ഗോപാലപിള്ളയുടെയും തലവൂര്‍ വടകോട് മോനച്ചൻെറയും സ്മൃതി മണ്ഡപങ്ങളാണ് ശുചീകരിച്ചത്. നൂറിലധികം സൈനികരെയും പൂര്‍വ സൈനികരെയും ഉള്‍പ്പെടുത്തി രൂപവത്കരിച്ച സംഘടനയാണ് തലവൂര്‍ സൈനിക കൂട്ടായ്മ. സ്വാതന്ത്ര്യ ദിനാചരണത്തിൻെറ ഭാഗമായി സ്മൃതിമണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.