തിരൂർ: പറവണ്ണ വേളാപുരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കല്ലെറിഞ്ഞ കേസിൽ ര ണ്ടുപേർ അറസ്റ്റിൽ. പറവണ്ണ പുത്തങ്ങാടി സ്വദേശി അരയെൻറ പുരക്കൽ സിദ്ദീഖ് (34), വേളാപു രം സ്വദേശി തെങ്ങിൽ അലി അക്ബർ (33) എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ 20നാണ് കേസിനാസ്പദമായ സംഭവം.
ലോക്ഡൗണിനോടനുബന്ധിച്ച് പറവണ്ണ വേളാപുരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ഇരുപതോളം പേർ ചേർന്ന് കല്ലെറിയുകയായിരുന്നു. തുടർന്ന് രാത്രി പത്തോടെ സംഭവസ്ഥലത്തെത്തിയ പൊലീസുകാർക്ക് നേരെ വീണ്ടും കല്ലേറുണ്ടായി. കല്ലെറിഞ്ഞ ശേഷം പ്രതികൾ ആലിൻചുവട് ഭാഗത്തേക്ക് ഓടുകയായിരുന്നു.
തുടർന്ന് കൂടുതൽ പൊലീസെത്തി പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. കണ്ടാലറിയുവന്ന 65ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.