കാസർകോട്: അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ യന്ത്രം തേടി ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന സംഘം കാസർകോട്ട് എത്തി. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി സ്ഥാപിച്ച യന്ത്രമാണ് നഷ്ടപ്പെട്ടത്. കാലാവസ്ഥ നിരീക്ഷണവുമായി ബന്ധപ്പെട്ട് കടലിൽ സ്ഥാപിച്ച പ്രധാന ഉപകരണങ്ങളിലൊന്നാണിത്. സൂനാമി ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ നൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഉപകരണമാണിത്.
ഏതാനും ദിവസമായി യന്ത്രത്തിൽനിന്ന് ഒരുവിധ ആശയവിനിമവും ലഭ്യമാവാതെ വന്നപ്പോഴാണ് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിലെ ശാസ്ത്രജ്ഞർ, നഷ്ടപ്പെട്ട വിവരമറിഞ്ഞത്. അറബിക്കടലിൽ ഒഴുകി നടക്കുന്നുണ്ടെന്ന് പലഭാഗത്തുനിന്നുമറിഞ്ഞതോടെ ശാസ്ത്രജ്ഞർ കേരള തീരത്തുമെത്തി. കണ്ണൂരിലെത്തിയ സംഘത്തെ, കാസർകോട് ഭാഗത്ത് യന്ത്രം കണ്ടുവെന്ന് മത്സ്യത്തൊഴിലാളികൾ അറിയിക്കുകയായിരുന്നു. അതിനിടെ, താനൂരിൽ ചിലർ യന്ത്രം കണ്ടുവെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇത് അന്വേഷിക്കാൻ മലപ്പുറം തീരദേശ പൊലീസിന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.