കാസർകോട്: കേന്ദ്ര സർവകലാശാലയിൽ അധ്യാപകരുടെ ഓൺലൈൻ ക്ലാസ് സാമഗ്രികൾ ചോർന്നത് അന്വേഷിക്കണമെന്ന് ഫെഡറേഷൻ ഓഫ് സെൻട്രൽ യൂനിവേഴ്സിറ്റീസ് ടീച്ചേഴ്സ് അസോസിയേഷൻ (ഫെഡ്ക്യൂട്ട) ആവശ്യപ്പെട്ടു. ഇൻറർ നാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വകുപ്പിലെ അധ്യാപകൻ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെതിരെയുള്ള നടപടിക്ക് കാരണമായത് ഓൺലൈൻ ക്ലാസിലെ സമാഗ്രികൾ പൊതുസമൂഹത്തിലെത്തിയതാണ്. ക്ലാസ് മുറിയിൽ അധ്യാപകൻ പരമാധികാരിയാണ്. ക്ലാസിൻെറ ഉള്ളടക്കത്തിൻെറ ഉടമയും അധ്യാപകനാണ്. എം.എ ഒന്നാം സെമസ്റ്റർ വിദ്യാർഥികൾക്കായുള്ള 'ഫാഷിസവും നാസിസവും' എന്ന വിഷയത്തെക്കുറിച്ചുള്ള ഓണലൈൻ ക്ലാസ് ഏപ്രിൽ 19നാണ് നടന്നത്. ഇതാണ് സർവകലാശാലക്കുപുറത്തും മാധ്യമങ്ങളിലേക്കുംപരന്ന് വിവാദങ്ങൾക്കിടയാക്കിയത്. ഗിൽബർട്ട് സെബാസ്റ്റ്യനോടുള്ള രാഷ്ട്രീയ പകപോക്കലാണ് ഇക്കാര്യത്തിലുണ്ടായതെന്നാണ് ആരോപണം. കേന്ദ്ര ജീവനക്കാർക്കുള്ള പെരുമാറ്റചട്ടം സർവകലാശാലയിൽ നിന്നും ഒഴിവാക്കണമെന്നും രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണമെന്നും അസോസിയേഷൻ പ്രസിഡൻറ് രജിബ് റേ, സെക്രട്ടറി മിലാപ് സി. ശർമ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.