കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സലഫി സെൻററിലെ നമസ്കാര പള്ളിയിൽ നുഴഞ്ഞ് കയറി ജയ് ശ്രീരാം എന്നെഴുതി വെച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ വാടകക്ക് താമസിക്കുന്ന കോഴിക്കോട് കൊയിലാണ്ടി കൊല്ലം സ്വദേശി തിരുവോത്ത് വീട്ടിൽ രാജഗോപാൽ എന്ന മുഹമ്മദാണ് (54) അറസ്റ്റിലായത്. കഴിഞ്ഞ ഒമ്പതിനാണ് സംഭവം. പള്ളിക്കടുത്ത കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ നിന്ന് കിട്ടിയ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അേന്വഷണമാണ് അറസ്റ്റിൽ കലാശിച്ചതെന്ന് തൃശൂർ റൂറൽ എസ്.പി എൻ.വിജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 34 വർഷമായി നഗരത്തിൽ കിഴക്കേ നടയിൽ നിലകൊള്ളുന്ന സലഫി സെൻററിലെ നമസ്കാര ഹാളിൽ മിഹ്റാബിലാണ് ‘ജയ്ശ്രീരാം’’ എന്നെഴുതിയത്്. പള്ളി പരിചാരകൻ ജുമുഅ നമസ്കാരത്തിന് പോയി വന്നപ്പോഴാണ് ചുവരെഴുത്ത് കാണുന്നത്.
ഹിന്ദിയിൽ ബിരുദവും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഇയാൾ 2001ലാണ് മതം മാറി മുഹമ്മദ് എന്ന പേര് സ്വീകരിച്ചത്. 2004ൽ എറിയാട് നിന്ന് നിർധനയുവതിയെ വിവാഹം ചെയ്തു. ഒരു മകളുണ്ട്. നിലവിൽ കൊടുങ്ങല്ലൂർ നഗരത്തിൽ ഒരു പാരലൽ സ്ഥാപനത്തിൽ അധ്യാപകനായ ഇയാൾ കൊടുങ്ങല്ലൂർ മേഖലയിൽ ഉൾപ്പെടെ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിവിധ മുസ്ലിം സ്ഥാപനങ്ങളിൽ േജാലി ചെയ്തിട്ടുണ്ട്. ജീവിതത്തിെൻറ ഉയർച്ച പ്രതീക്ഷിച്ച് മതം മാറിയ ഇയാൾക്ക് നേട്ടം ഉണ്ടായില്ല. ഒരു പരിഗണനയും കിട്ടിയില്ലേത്ര. ഇതോടെ തിരിച്ച് ഹിന്ദു മതത്തിലേക്ക് പോകുകയെന്ന ലക്ഷ്യത്തോടെ ചെങ്കുട്ടകോണത്ത് പോയിരുന്നു. അവിടെ നിന്നും പ്രതീക്ഷിച്ച സഹായമൊന്നും കിട്ടാതായതോടെ വെറുപ്പും നിരാശയും ഇയാളിൽ വൈരാഗ്യമുണ്ടാക്കി. ഇൗ സാഹചര്യത്തിലാണ് വർഗീയ കലഹമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രാർഥനാലയത്തിൽ കയറി ഇത്തരത്തിൽ എഴുതിയെതന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ നമസ്കാര പള്ളിയിലും, തൊട്ടടുത്ത ഹോട്ടലിലുെമത്തിച്ച് തെളിവെടുത്തു.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫ്രാൻസിസ് ഷെൽവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിവിധ സംഘങ്ങളായി അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.