െകാച്ചി: ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസുകളില്‍ ഹൈേകാടതി പുറപ്പെടുവിച്ച ഉത്തരവുകളിലെ നിർദേശങ്ങൾ 16ലെ ഹർത്താലുമായി ബന്ധപ്പെട്ട് കർശനമായി പാലിക്കണമെന്നാണ് സർക്കാർ പൊലീസ് മേധാവികൾക്ക് നൽകിയ ഉത്തരവ്. ഇത് മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണം. ഉത്തരവ് സർക്കാർ കോടതിയിലും ഹാജരാക്കി.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നേരെയുള്ള അക്രമങ്ങൾ ഫലപ്രദമായി നേരിടണം, അക്രമം കാട്ടുന്നവരെ എത്രയും വേഗം പിടികൂടണം, കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പൊതുഗതാഗത സംവിധാനത്തിന് സംരക്ഷണം നല്‍കണം, കോടതികള്‍ക്കും മറ്റും സംരക്ഷണം നല്‍കണം, പ്രധാന സ്ഥലങ്ങളില്‍ ആവശ്യത്തിന് െപാലീസിനെ വിന്യസിക്കുകയും ആവശ്യത്തിന് െപാലീസ് പിക്കറ്റ് ഏര്‍പ്പെടുത്തുകയും വേണം തുടങ്ങിയവയാണ് ഉത്തരവിലുള്ളത്.
സമരക്കാരെ പൊതുസ്ഥലത്ത് ഒരുമിച്ചുകൂടാന്‍ അനുവദിക്കരുത്, സ്ഥാപനങ്ങള്‍ ബലമായി അടപ്പിക്കുന്നവരെ നേരിടണം, പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്ന് നഷ്ടം ഈടാക്കാന്‍ നടപടി സ്വീകരിക്കണം, പൊലീസ് വാഹനങ്ങൾ സംരക്ഷിക്കണം, ഫയര്‍ എൻജിനുകള്‍ ഒരുക്കിനിര്‍ത്തണം, മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകരുത് തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.