ഹജ്ജ് അപേക്ഷ ഡിസംബർ 12 വരെ നീട്ടി

കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 12 വരെ നീട്ടി. നേരത്തേ നിശ്ചയിച്ചത് പ്രകാരം ശനിയാഴ്ചയായിരുന്നു അവസാന തീയതി. ഒക്ടോബർ 18 മുതലാണ് അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയത്. മുഴുവൻ അപേക്ഷകളും സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ ഡിസംബർ 21നകം ഡാറ്റ എൻട്രി നടത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറണം. ഡിസംബർ അവസാന വാരമാണ് നറുക്കെടുപ്പ്.

അതേസമയം, മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി അപേക്ഷകരുടെ എണ്ണത്തിൽ വൻ കുറവാണുള്ളത്. വെള്ളിയാഴ്ച വരെ 1,20,000 അപേക്ഷകളാണ് മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ലഭിച്ചത്. കഴിഞ്ഞ വർഷം 3.55 ലക്ഷമായിരുന്നു. കേരളത്തിൽ വെള്ളിയാഴ്ച വരെ 30,557 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 69,783 അപേക്ഷകരാണുണ്ടായിരുന്നത്. 1,25,000മാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വോട്ട.

അതേസമയം, രാജ്യവ്യാപകമായി അപേക്ഷകരുടെ എണ്ണം കുറഞ്ഞാൽ കേരളത്തിൽനിന്ന് കൂടുതൽ പേർക്ക് അവസരം ലഭിക്കും. മുസ്ലിം ജനസംഖ്യാടിസ്ഥാനത്തിൽ കേരളത്തിന് അനുവദിച്ച ക്വോട്ട 6,383 ആണ്. കഴിഞ്ഞ ഹജ്ജിന് അപേക്ഷകർ കൂടിയതിനാൽ കേരളത്തിൽനിന്ന് 10,981 പേർക്ക് അവസരം ലഭിച്ചിരുന്നു.


Tags:    
News Summary - Hajj 2018 -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.