തിരുവനന്തപുരം: സ്വപ്നയും എം. ശിവശങ്കറും ഒരുമിച്ച് യാത്രകൾ നടത്തിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സ്പെയ്സ്പാര്‍ക്ക് ആശയത്തെക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചക്കായി ശിവശങ്കർ ബംഗളൂരു ഉൾപ്പെടെ ഇടങ്ങളിൽ യാത്ര നടത്തിയിരുന്നു. ഇതില്‍ പലതിലും സ്വപ്ന അനുഗമിച്ചതായാണ് വിവരം. യാത്രകളില്‍ അവര്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് ശ്രമം. കൂടിക്കാഴ്ചകൾക്ക് സ്വപ്നയെ കൂടെകൂട്ടാന്‍ ശിവശങ്കറിന് ഔദ്യോഗിക അനുമതിയുണ്ടോയെന്നും പരിശോധിക്കും.
കൂടുതൽ ദൃശ്യങ്ങൾ തിരഞ്ഞ് എന്‍.െഎ.എ
സെക്രട്ടേറിയറ്റിലെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ എന്‍.ഐ.എ തീരുമാനിച്ചു. നിലവിൽ ജൂലൈ ഒന്നുമുതൽ 12 വരെയുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. ശിവശങ്കെറ ചോദ്യംചെയ്യുംമുമ്പ് ദൃശ്യങ്ങൾ ലഭിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ലഭിച്ചില്ല. ആ സാഹചര്യത്തിലാണ് ഒരുവർഷം വരെയുള്ള ദൃശ്യങ്ങൾ പരിശോധിക്കാൻ നീക്കം ആരംഭിച്ചത്. പരിശോധന അടുത്തയാഴ്ച തുടങ്ങും.
ഇപ്പോൾ പിടിയിലായ സംഘം 2019 ജൂലൈ മുതൽ സ്വർണക്കടത്ത് നടത്തുന്നുണ്ട്. സംഘാംഗങ്ങളിൽ ആരെങ്കിലും സെക്രട്ടേറിയറ്റിൽ എത്തിയിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് പരിശോധന. കേസിൽ ഉൾപെട്ട ചിലര്‍ സെക്രട്ടേറിയറ്റ് പരിസരത്ത് ഒരു വര്‍ഷത്തിനിടെ പലതവണ എത്തിയെന്ന നിഗമനവുമുണ്ട്. മുഖ്യമന്ത്രിയുടെയും ശിവശങ്കറിെൻറയും ഓഫിസ്, സെക്രേട്ടറിയറ്റ് അനക്സ്, യു.ഇ.എ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടുത്തമാസത്തോടെ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.