കോഴിക്കോട്: പെൺകുട്ടിയെ ശല്യം ചെയ്തതിന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വയോധികൻ ഇൻസ്പെക്ടറുടെ നെഞ്ചിൽ ഇടിച്ചു. ഇതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കക്കോടി കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെ (52) ആണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെരുവണ്ണാമൂഴി സ്വദേശിയായ പെൺകുട്ടിയുടെ മോശമായി പെരുമാറിയെന്ന പരാതിയിൽ എബി ഏബ്രഹാമിനെ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയതായിരുന്നു. സ്റ്റേഷനിൽവെച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിനെ പിടിച്ചുതള്ളുകയും നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിക്കുകയുമായിരുന്നു.
ഇതുകണ്ട് തടയാൻ ശ്രമിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ രൂപേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സനോജ്, മിഥുൻ എന്നീ പൊലീസുകാർക്ക് നേരെയും ആക്രമണമുണ്ടായി. തുടർന്ന് പൊലീസുകാർ ഇയാളെ കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.