കൊല്ലത്ത് ഓവർടേക്ക് ചെയ്തതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്; എസ്.ഐക്കും കുടുംബത്തിനും മർദനം

കൊട്ടാരക്കര: പുത്തൂർ ജങ്ഷനിൽ നടുറോഡിൽ കൂട്ടത്തല്ല്. സ്പെഷൽ ബ്രാഞ്ച് എസ്.ഐയുടെയും ഭാര്യയുടെയും മുന്നിൽ വച്ച് മകന്‍റെ തല അടിച്ചുപൊട്ടിച്ചു. തിങ്കളാഴ്ച രാവിലെ 9.30 നായിരുന്നു സംഭവം. കുണ്ടറ സ്പെഷൽ ബ്രാഞ്ച് എസ്.ഐ സുഗുണന്‍റെയും ഭാര്യ പ്രീതയുടെയും മുന്നിൽ െവച്ചാണ് മകൻ അമൽ പ്രസൂദിനെ (23) ആക്രമിച്ചത്.

കാറിൽ വരുകയായിരുന്നു എസ്.ഐയും കുടുംബവും. അമലാണ് കാർ ഓടിച്ചിരുന്നത്. വഴിയിൽ െവച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ അമലിനോട് അസഭ്യമായി പെരുമാറിയിരുന്നു. പുത്തൂർ ജങ്ഷനിൽ ട്രാഫിക് തിരക്ക് ഉണ്ടായപ്പോൾ ബൈക്കിലെത്തിയ സംഘം പ്രകോപിതനായി സുഗുണനെതിരെ സംസാരിച്ചു. ഇവരുടെ ഫോട്ടോ എടുത്ത അമലിനെ സംഘം ആക്രമിക്കുകയായിരുന്നു.

കാറിൽ നിന്ന് എസ്.ഐ സുഗണനും ഭാര്യ പ്രീതയും പുറത്തിറങ്ങിയതിനെതുടർന്ന് ഉന്തുംതള്ളും ഉണ്ടായി. നാട്ടുകാർ ഇടപെട്ടതോടെ ബൈക്ക് യാത്രികർ രോഷാകുലരായി പ്രീതയെ പിടിച്ച് തള്ളി. ഇവർ നിലത്ത് വീണു. ശേഷം അക്രമികൾ ഹെൽമറ്റ് ഉപയോഗിച്ച് അമലിന്‍റെ തലക്ക് അടിക്കുകയായിരുന്നു.

നാട്ടുകാർ ഇടെപട്ട് അമലിനെയും സുഗുണനെയും ഭാര്യ പ്രീതയെയും അവരുടെ കാറിനുള്ളിലേക്ക് കയറ്റി വിട്ടു. തലക്ക് മുറിവേറ്റ അമലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതി നൽകാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പുത്തൂർ എസ്.ഐ പറഞ്ഞു.

Tags:    
News Summary - Dispute over overtaking lead to street fight in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.