തൃശൂർ: നേരേത്ത നിശ്ചയിച്ച 64ൽ 63 പേരുകളും ഉപേയാഗിച്ചു കഴിഞ്ഞു, ഇനി അവശേഷിക്കുന്നത് ഒന്ന് മാത്രം- അതെ ചുഴലിക്കാറ്റുകളുടെ പേരുകളിൽ അംഫാൻ മാത്രമാണ് ശേഷിക്കുന്നത്. ആഗോളതാപനവും കലാവസ്ഥ വ്യതിയാനവും അരങ്ങുവാഴുന്ന കാലത്ത് ചുഴലിക്കാറ്റുകളുെട എണ്ണം വർധിച്ചതാണ് നേരേത്ത കണ്ടുവെച്ച പേരുകൾ വേഗത്തിൽ തീരാൻ കാരണം.
2000ത്തിൽ ഒമാനിലെ മസ്കതിൽ നടന്ന പാനൽ ഓൺ ട്രോപ്പിക്കൽ സൈക്ലോൺസിെൻറ 27ാം സമ്മേളനത്തിലാണ് ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റുകളുടെ പേരിടൽ സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടായത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ്, മ്യാൻമർ, ഒമാൻ, തായ്ലൻഡ് എന്നീ രാഷ്ട്രങ്ങളായിരുന്നു പാനലിലെ അംഗരാജ്യങ്ങൾ. എട്ട് രാജ്യങ്ങളും എട്ടുവീതം പേരുകളാണ് നിർദേശിച്ചത്. 2004 െസപ്റ്റംബർ മുതലാണ് ഈ പട്ടിക അടിസ്ഥാനമാക്കി അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകൾക്ക് പേരിട്ടുതുടങ്ങിയത്. അഗ്നി, ആകാശ്, ബിജിലി, ലെഹർ, മേഘ്, സാഗർ, വായു എന്നിവയാണ് പട്ടികയിൽ ഇന്ത്യ നിർദേശിച്ച പേരുകൾ. അടുത്തിടെ കൊടുംചുഴലിയായ (സൂപ്പർ സൈക്ലോൺ) ആയി പരിണമിച്ച ക്യാറിെൻറ പേരിട്ടത് മ്യാൻമറാണ്. ക്യാറിനൊപ്പം അറബിക്കടലിൽ ഇരട്ടച്ചുഴലിയായി വന്ന മഹായുടെ പേര് നിർദേശിച്ചത് ഒമാനും.
പട്ടികയിലെ ആദ്യ ചുഴലിയുടെ പേരായ ഒനിൽ ബംഗ്ലാദേശിെൻറതാണ്. കഴിഞ്ഞ ആഴ്ച അറബിക്കടലിൽ സോമാലിയൻ ഭാഗത്തുണ്ടായ പവനാണ് ഒടുവിലുണ്ടായത്. ശ്രീലങ്കയാണ് ഇതിന് പേരിട്ടത്. ആദ്യം ശോഭ എന്നാണ് ഇട്ടെതങ്കിലും പിന്നീടത് പവൻ എന്ന് പേര് മാറ്റുകയായിരുന്നു. അവസാനത്തെയും ശേഷിക്കുന്നതുമായ പേരാണ് അംഫാൻ. കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര ഭാഗത്ത് രൂപപ്പെട്ട് അതിതീവ്ര ന്യൂനമർദമായി ചുരുങ്ങിയതിനാൽ അംഫാൻ രക്ഷെപ്പടുകയായിരുന്നു. ഡിസംബറിലും ചുഴലിക്കാറ്റ് സൂചന ഉള്ളതിനാൽ അംഫാനും ചുഴലിക്ക് പേരായി മാറാനുള്ള സാധ്യത ഏറെയാണ്.
64 പേരുള്ള പുതിയ പട്ടിക തയാറാെണങ്കിലും അംഫാനിന് പിന്നാലെ മാത്രമേ കാലാവസ്ഥ വകുപ്പിെൻറ വെബ്സൈറ്റുകളിൽ ഇവ പ്രത്യക്ഷപ്പെടുകയുള്ളൂ. ഡൽഹിയിലെ ദേശീയ കാലാവസ്ഥ വകുപ്പിലേക്ക് അയച്ച് നമ്മുടെ രാജ്യത്തിനായി നമ്മുക്കും പേര് നിർദേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.