പാലാ: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ഇടമ റ്റം മുകുളേല്പീടിക ഓമശ്ശേരില്‍ കുട്ടപ്പനാണ് (78) കൊല്ലപ്പെട്ടത്. സഹോദരന് മോഹനനെ പാലാ പൊലീസ് അറസ്റ്റ്ചെയ്തു. പാലാ വിളക്കുമാടത്ത് ചൊവ്വാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
കുടുംബസ്വത്ത് വീതം വെക്കാത്തത് സംബന്ധിച്ച് കുട്ടപ്പനും മോഹനനും തര്‍ക്കം നിലനിന്നിരുന്നു. തറവാട് വീടിന് സമീപം കുട്ടപ്പന് കൃഷി ചെയ്തിരുന്നിടത്ത് മോഹനൻ എത്തിയതോടെ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കൈയിലിരുന്ന വാക്കത്തിയുപയോഗിച്ച് കുട്ടപ്പന് മോഹനനെ വെട്ടാൻ ശ്രമിച്ചു. ഇതോടെ മോഹനൻ കല്ലെടുത്ത് എറിയുകയായിരുന്നു.
തലയിലും നെഞ്ചിലും കല്ലുകൊണ്ട കുട്ടപ്പന് വീണു. മോഹനനും വീട്ടുകാരും 108 ആംബുലന്‍സ് വിളിച്ചുവരുത്തി പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നാളുകള്‍ക്കുമുമ്പ് മോഹനെൻറ സ്കൂട്ടര്‍ കുട്ടപ്പന് തീെവച്ച് നശിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച വിരോധവും നിലനിന്നിരുന്നു. ആഴ്ചകള്‍ക്കുമുമ്പ് മോഹനെൻറ പട്ടിയെ കുട്ടപ്പന് വെട്ടിക്കൊന്നു. ഇത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു.
കുട്ടപ്പെൻറ ഭാര്യ: മണിയമ്മ. മക്കള്‍: മനോജ് (സൗദി), മാജി. മരുമക്കള്‍: ബിന്ദു ഉറുകുഴിയില്‍, ഷിബു പുളിക്കല്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.