തിരുവനന്തപുരം: കോവിഡ് വെല്ലുവിളികൾക്കൊപ്പം സഞ്ചരിച്ച് തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ശക്തമാക്കാൻ സി.പി.എം. ഒാരോ പത്തു വീട്ടിലും രണ്ടുപേർവീതം സന്ദർശനം നടത്തുന്നതടക്കം പ്രവർത്തനങ്ങൾക്കും സംസ്ഥാനസമിതി രൂപംനൽകി. വിഡിയോ കോൺഫറൻസായാണ് യോഗം ചേർന്നത്.
സർക്കാറിെൻറ നാലുവർഷത്തെ ഭരണനേട്ടങ്ങൾ വിവരിക്കുന്ന ലഘുലേഖ വീടുകളിൽ വിതരണം ചെയ്യും. ഗൃഹസന്ദർശനത്തിെൻറ ആദ്യ റൗണ്ട് പുരോഗതി യോഗം വിലയിരുത്തി. ജനങ്ങൾക്ക് കോവിഡ് വ്യാപനത്തിൽ ആശങ്കയുണ്ടെന്നും പലരും ലഘുലേഖ കൈപ്പറ്റാൻ മടിക്കുന്നെന്നും ചിലർ ശ്രദ്ധയിൽപെടുത്തി. രണ്ടാം റൗണ്ട് ഗൃഹസന്ദർശനത്തിൽ ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളുടെയും അംഗങ്ങളുടെയും നേട്ടങ്ങൾ ഉൾപ്പെട്ട ലഘുലേഖയും നൽകും.
10 വീടുകൾ ചേർത്ത് കുടുംബയോഗം വിളിക്കുന്നതും ആലോചിക്കും. ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് 20 പേരെ പെങ്കടുപ്പിക്കാൻ ഇതുവഴി സാധിക്കുമെന്ന് അംഗങ്ങൾ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് ഒക്ടോബറിൽതന്നെ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
പ്രചാരണത്തിന് നവമാധ്യമ പ്ലാറ്റ്ഫോറം പരമാവധി ഉപയോഗിക്കണം. ഇത് മുൻനിർത്തിയാണ് ആഴ്ചയിൽ രണ്ടുദിവസം സംസ്ഥാന നേതാക്കളുടെ പ്രസംഗം നവമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നത്. 17ന് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷം വിട്ടുപോയവരുടെ പേരുകൾ ചേർക്കാൻ രംഗത്തുണ്ടാകണം. എൽ.ഡി.എഫിന് അനുകൂല അന്തരീക്ഷമാണുള്ളത്.
കോവിഡ് കൈകാര്യം ചെയ്ത സർക്കാർ നടപടികളോട് ജനങ്ങൾക്ക് അനുകൂല വികാരമാണ്. സർക്കാറിനും എൽ.ഡി.എഫിനുമെതിരെ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ ചില വിഷയങ്ങളിൽ യോജിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സമീപനങ്ങള്‍ക്കെതിരെ പി.ബി ആഹ്വാനം ചെയ്ത ജൂൺ 16ലെ പ്രതിഷേധദിനത്തിൽ രാവിലെ 11 മുതല്‍ 12 വരെ പരിപാടികൾ സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എ.കെ.ജി സെൻററിലും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അതത് ജില്ല കമ്മിറ്റി ഓഫിസുകളിലും ഇരുന്നാണ് പങ്കെടുത്തത്. ജില്ല, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള റിപ്പോര്‍ട്ടിങ് ശനിയാഴ്ച രാവിലെ 10ന് ഓണ്‍ലൈനായി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.