തൃശൂർ: ചെറിയ പലിശക്ക് വായ്പ വാഗ്ദാനം െചയ്ത് കൂടുതൽ പണം തട്ടുന്ന സംഘം തൃശൂരിൽ വിലസുന്നു. 20 ശതമാനം വാർഷിക പലിശക്ക് വായ്പ നൽകി പിന്നീട് 20 ശതമാനം പലിശ മാസത്തിൽ വാങ്ങി സാധാരണക്കാരെ വിഴുങ്ങുന്ന സംഘമാണ് നഗരത്തിൽ വിലസുന്നത്. ഇങ്ങനെ വരുേമ്പാൾ 240 ശതമാനം വാർഷിക പലിശ തുക നൽകേണ്ട ഗതികേടിൽ അമരുകയാണ് വായ്പ എടുത്തവർ. മുഖ്യമന്ത്രിയുടെ ഇടപെടലിൽ പടിഞ്ഞാറെകോട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊള്ളപ്പലിശ സംഘത്തിനെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങി.
വായ്പ വാങ്ങിയവരിൽനിന്ന് ബ്ലാങ്ക് ചെക്ക് ലീഫുകളും മുദ്രപ്പത്രങ്ങളും മറ്റ് രേഖകളും ൈകക്കലാക്കിയ ശേഷം വമ്പൻ പലിശ വാങ്ങുകയാണ് ഇക്കൂട്ടരുടെ രീതി. 50ലധികം വരുന്ന ഇടത്തട്ടുകാരിൽനിന്നും ലക്ഷങ്ങളാണ് നഗര മേഖലകളിൽനിന്നും ഗ്രാമങ്ങളിൽനിന്നും ഇക്കൂട്ടർ തട്ടിയെടുത്തത്. 20 ശതമാനം വാർഷിക പലിശ വാഗ്ദാനം നൽകി രേഖകൾ കൈക്കലാക്കി ഇരയെ കുടുക്കുയാണ് ഇവർ ആദ്യം ചെയ്യുക. തുടർന്ന് 240 ശതമാനം പലിശ നൽകാനാവതെ വരുേമ്പാൾ സ്വത്തും കമ്പനിയും അടക്കം അടിച്ചെടുക്കുകയാണ് രീതി.
പ്രശ്നം തർക്കത്തിൽ അവസാനിക്കുേമ്പാൾ നേരത്തേ ഒപ്പിട്ടുനൽകിയ രേഖകൾ ഉപയോഗിച്ച് വ്യാജരേഖകൾ തയാറാക്കി വീടും സ്വത്തും അടക്കം തട്ടിയെടുക്കുകയാണ് പതിവ്.
കുറഞ്ഞ പലിശക്ക് ബാങ്കുകളിൽനിന്നും വ്യക്തികളിൽനിന്നും പണം വാങ്ങിയാണ് പലിശക്ക് വായ്പ നൽകുന്നത്. ചില സ്ഥാപനങ്ങളുടെ രേഖകൾ സമർപ്പിച്ചും ഇവർ തുക സംഘടിപ്പിച്ച് വായ്പ നൽകുന്നുണ്ട്. പലിശക്ക് വായ്പ നൽകാൻ തുക നൽകുന്നവർക്കും ബാങ്ക് വായ്പക്ക് രേഖകൾ നൽകുന്നവർക്കും നിശ്ചിത തുക വാഗ്ദാനം ചെയ്യും. ഈ തുക കഴുത്തറപ്പൻ പലിശക്ക് നൽകി സാധാരണക്കാരെ പിഴിയുകയാണ് ചെയ്യുന്നത്.
സർക്കാർ ജീവനക്കാരും ചെറുകിട വ്യവസായികളും സാധാരണ തൊഴിലാളികളും അടക്കമാണ് ചതിയിൽപെട്ടത്. കോവിഡ് കാലത്തും ഇത്തരക്കാർ വിലസിയതോടെ സഹികെട്ട ഇരകൾ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.
പരാതിക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.