കൊലക്കേസ് പ്രതിക്ക് കീഴ്കോടതി നൽകിയ ജാമ്യം ജില്ല കോടതി റദ്ദാക്കി

തലശ്ശേരി: ഒന്നരവര്‍ഷത്തോളം പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതിക്ക് കോടതിയില്‍ ഹാജരായ ഉടനെ മജിസ്‌ട്രേട്ട് അനുവദിച്ച ജാമ്യം ജില്ല ജഡ്ജി റദ്ദാക്കി.

തളിപ്പറമ്പ് ബക്കളം വായാട്ടെ മൊട്ടൻറകത്ത് അബ്ദുൽ ഖാദറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പരിയാരം കോരന്‍പീടികയിലെ മാടാളന്‍ വള്ളിയോട്ട് എം.വി. അബ്ദുല്ലത്തീഫിെൻറ ജാമ്യമാണ് തലശ്ശേരി ജില്ല സെഷന്‍സ് ജഡ്ജി ടി. ഇന്ദിര റദ്ദാക്കിയത്. പൊലീസിെൻറ അപ്പീല്‍ അപേക്ഷ പരിഗണിച്ചാണ് നടപടി. ലത്തീഫിനോട് ഉടന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാകാനും നോട്ടീസയച്ചു. 

2017 ജനുവരി 26ന് പുലര്‍ച്ചയാണ് ഖാദര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചിനാണ് ലത്തീഫും കൊല്ലപ്പെട്ട ഖാദറിെൻറ ഭാര്യ ഷരീഫയും ഒളികേന്ദ്രത്തില്‍നിന്ന് പുറത്തുവന്ന് നാടകീയമായി പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ അന്നുതന്നെ ജാമ്യവും ലഭിച്ചു.

ഖാദര്‍ കൊലക്കേസിന് പുറേമ കാപ്പ, മണല്‍ക്കൊള്ള തടയാന്‍ ശ്രമിച്ച ജില്ല പൊലീസ് ചീഫ് ശിവവിക്രമിനെയും പരിയാരം എസ്.ഐ രാജനെയും വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ 39 കേസുകളില്‍ പ്രതിയാണ് ലത്തീഫെന്നും ഇയാള്‍ ഇത്രയുംകാലം  എവിടെയായിരുന്നുവെന്നും കേസുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയില്‍ ബോധിപ്പിച്ചിരുന്നത്. 

Tags:    
News Summary - bail canceled- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.