തൃശൂർ: ജി.എസ്.ടി (ഐ.ബി) ഓഫിസിൽ അതിക്രമിച്ചുകയറി അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തിയതിന് ഒരാൾക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു.മലപ്പുറം അയിലക്കാട് കൊളങ്ങര ബനീഷിനെതിരെയാണ് കേസ്. ഇയാളെ പിടികൂടാനായിട്ടില്ല. ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളും രേഖകളുമുണ്ടാക്കി 80 കോടിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിൽ നേരത്തെ ഇയാൾ അറസ്റ്റിലായിരുന്നു.
50 ദിവസം റിമാൻഡിലായിരുന്ന പ്രതി ഹൈകോടതിയിൽനിന്ന് കർശന ഉപാധികളോടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. കേസിലെ രണ്ടാം പ്രതി രാഹുലിനെ ചോദ്യം ചെയ്യുന്നതിനിടെ ജി.എസ്.ടി ഓഫിസിൽ അതിക്രമിച്ച് കയറിയ ബനീഷ് സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇത് എതിർത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.