തളിപ്പറമ്പ്: തളിപ്പറമ്പ് നോർത്ത് എ.ഇ.ഒ ഓഫിസിലെ അഡ്മിഷൻ രജിസ്റ്ററിൽനിന്ന് സുപ് രധാനരേഖ മോഷണം പോയ കേസിൽ മുൻ സീനിയർ സൂപ്രണ്ട് അറസ്റ്റിൽ. ചെങ്ങളായി ചേരൻകുന്ന് പള ്ളിക്ക് സമീപത്തെ ഇ.കെ. സത്യഭാമയെയാണ് (56) എസ്.ഐ കെ.കെ. പ്രശോഭ് അറസ്റ്റ്ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ഓഫിസിൽനിന്ന് രേഖ മോഷണം പോയത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കീറി ഒട്ടിച്ചനിലയിൽ രേഖ ഓഫിസിൽ തിരിച്ചെത്തി. തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് രേഖ മോഷ്ടിച്ച് കീറിക്കളഞ്ഞത് സത്യഭാമയാണെന്ന് വ്യക്തമായത്. ഇവരെ ചോദ്യംചെയ്ത പൊലീസ് പ്രതി ചേർത്ത് തളിപ്പറമ്പ് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഇതോടെ സത്യഭാമ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യലിനുശേഷം 35,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിട്ടയക്കാനും ഉത്തരവിടുകയായിരുന്നു. ഇതേതുടർന്ന് സത്യഭാമ ശനിയാഴ്ച തളിപ്പറമ്പ് എസ്.ഐ കെ.കെ. പ്രശോഭിന് മുന്നിൽ ഹാജരാകുകയായിരുന്നു.
മുതുകുട യു.പി സ്കൂളിലെ അധ്യാപിക മീരയുടെ തസ്തിക ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയാണ് രേഖ മോഷ്ടിച്ചതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.