ചേർത്തല: നിയന്ത്രണംവിട്ട ബൈക്ക് അടഞ്ഞുകിടന്ന കടയിൽ ഇടിച്ചുകയറി രണ്ട് യുവാക്കൾ മ രിച്ചു. ചേർത്തല കോടതിക്കവലയിൽ അടച്ചിട്ടിരുന്ന ബേക്കറിയുടെ വശത്തേക്ക് ബൈക്ക് ഇടി ച്ചുകയറിയാണ് ഇരുവരും മരിച്ചത്. വെള്ളിയാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം പേരനാട് ഉണ്ണികൃഷ്ണെൻറ മകൻ സംഗീത് (20), ഇടുക്കി വാഴത്തോപ്പ് കേശമുറി തടിയമ്പാട് വട്ടക്കുന്നിൽ ജോസഫിെൻറ മകൻ ജ്യോതിഷ് (28) എന്നിവരാണ് മരിച്ചത്.
അപകടം നടന്ന് ഒരുമണിക്കൂർ കഴിഞ്ഞാണ് അതുവഴി വന്ന യാത്രക്കാർ വിവരം അറിയുന്നത്. അപകട സ്ഥലത്തുതന്നെ സംഗീത് മരിച്ചു. ജ്യോതിഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. കൊതുക് നെറ്റുകൾ സ്ഥാപിക്കുന്ന ജോലിക്കാരായ ഇവർ ചേര്‍ത്തല കുറുപ്പൻകുളങ്ങരയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. ജ്യോതിഷ് നാല് വർഷമായും സംഗീത് ഒരു വർഷമായും ഇവിടെയുണ്ട്. ഷോളജയാണ് സംഗീതിെൻറ അമ്മ. സഹോദരിമാർ: പ്രവീണ, ശ്രുതി.
ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു പള്ളുരുത്തി/ചോറ്റാനിക്കര: തിരുവാങ്കുളത്തിനടുത്ത് കോട്ടയത്തുപാറ മിനി ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ പള്ളുരുത്തി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.
പള്ളുരുത്തി പെരുമ്പടപ്പ് റോഡിൽ ശാസ്ത ടെമ്പിൾ ലെയിനിൽ വെളിപ്പറമ്പിൽ രാഘവെൻറ മകൻ ബേബി (49), കണ്ടത്തിപ്പറമ്പിൽ ബാലകൃഷ്ണപിള്ളയുടെ മകൻ പ്രസാദ് (42) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.15ഓടെയാണ് സംഭവം.
കോട്ടയം യൂണിക് കോളജ് വിദ്യാർഥികളുമായി വണ്ടർലായിലേക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസുമായി ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ജോലിസ്ഥലമായ ചോറ്റാനിക്കരയിലെ വർക്ഷോപ്പിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇരുവരുടെയും സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പള്ളുരുത്തി പൊതുശ്മശാനത്തിൽ നടക്കും. സരസ്വതിയാണ് ബേബിയുടെ ഭാര്യ. മക്കൾ: ആതിര, അശ്വതി. രാധാമണിയാണ് പ്രസാദിെൻറ മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.