ഗുണ്ടാപ്പിരിവ്; നാലു ഹനുമാന്‍സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: ഗുണ്ടാപ്പിരിവ് നടത്തിയ നാലു ഹനുമാന്‍സേന പ്രവര്‍ത്തകരെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. ഹനുമാന്‍സേന ജില്ലാ സെക്രട്ടറി ബേപ്പൂര്‍ കരുവന്തറ ദിജില്‍ദാസ് (27), നോര്‍ത് ബേപ്പൂര്‍ കച്ചാട്ട് വീട്ടില്‍ വിബീഷ് (27), നടുവട്ടം സ്വദേശി തേറമ്പാട്ടില്‍ അനൂപ് (24), ഗുരുവായൂരപ്പന്‍ കോളജിനു സമീപത്തുള്ള നരീക്കരവീട്ടില്‍ ബൈജു (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (അഞ്ച്) റിമാന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ 24നും 26നുമാണ് കേസിനാസ്പദമായ സംഭവം. പാലാഴി ഹൈലൈറ്റ് മാളിനോടനുബന്ധമായി നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഗുണ്ടാപ്പിരിവ് നടത്തിയതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. നിര്‍മാണം നടക്കുന്ന സ്ഥലത്ത് 24ന് എത്തി 50,000 രൂപ കരാറുകാരനില്‍നിന്ന് ആവശ്യപ്പെടുകയായിരുന്നു.

വീണ്ടും 26നും ഇവര്‍ സ്ഥലത്തത്തെുകയും ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. പണം നല്‍കിയില്ളെങ്കില്‍ നിര്‍മാണം തടസ്സപ്പെടുത്തുമെന്നുപറഞ്ഞ് കരാറുകാരനെ ഭീഷണിപ്പെടുത്തി. ഇതത്തേുടര്‍ന്നാണ് കരാറുകാരനായ ചാലിയം സ്വദേശി അബ്ദുല്‍ നാസര്‍ നല്ലളം പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ഗുണ്ടാപ്പിരിവ് വാങ്ങിയെന്നാരോപിച്ച് നാലു ഹനുമാന്‍സേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം വ്യാജമാണെന്നും സംസ്ഥാന പൊലീസ് കംപ്ളയ്ന്‍റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും ഹനുമാന്‍സേന ചെയര്‍മാന്‍ എ.എം. ഭക്തവത്സന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.