കണ്ണൂരിന് ബിഹാറിൽ നിന്നൊരു നായകൻ; അവൻ കിടുവാണ് കെട്ടാ

കോഴിക്കോട്: ബീഹാറി ബാലൻ നായകനായ നാടകം സവിശേഷമായ കൈയടി നേടി. കണ്ണൂർ ജില്ലയിൽ നിന്നെത്തിയ ‘ഞാൻ’ എന്ന നാടകത്തിലാണ് ബീഹാർ സ്വദേശി പ്രിൻസ് കുമാർ തകർത്തഭിനയിച്ചത്. ചൊക്ലി രാമവിലാസം ഹയർസെക്കന്ററി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിയാണ് പ്രിൻസ്.

ഒരു കൗമാരക്കാരൻ ട്രാൻസ് ജൻഡർ ആയി പരിണമിക്കുന്ന കഥയിൽ ഈ ശാരീരിക പരിണാമഘട്ടത്തിന്റെ സങ്കീർണതകളും മാനസികസമ്മർദ്ദങ്ങളും അവതരിപ്പിക്കുകയാണ്. ഞാൻ എന്ന കഥാപാത്രമാണ് പ്രിൻസ്. നാടകത്തിലുടനീളം കഥാപാത്രത്തെ പുർണതയോടെ അവതരിപ്പിക്കാൻ പ്രിൻസിന് സാധിച്ചു.

അതുകൊണ്ട് തന്നെ സദസ്സ് നിറഞ്ഞ കൈയ്യടി നൽകി പ്രോൽസാഹിപ്പിച്ചു. അമ്മ ആരതി ദേവിയും സഹോദരി ക്രിതികുമാരിയും നാടകം കഴിഞ്ഞ ശേഷം പ്രിൻസിനെ അഭിനന്ദിക്കാനും ആശ്ലേഷിക്കാനുമെത്തി.

2012 ലാണ് പ്രിൻസ് കേരളത്തിലെത്തിയത്. പിതാവ് ദിനേഷ് ഠാക്കൂർ ആശാരിപ്പണിക്കാരനാണ്. മലയാളം നന്നായി വായിക്കാനും എഴുതാനുമറിയാം. ആദ്യമായാണ് നാടകത്തിൽ അഭിനയിക്കുന്നത്. ജില്ലയിലും ഉപജില്ലയിലും മികച്ച നടനായിരുന്നു. സവ്യസാചിയാണ് കഥയും സംവിധാനവും നിർവഹിച്ചത്.

Tags:    
News Summary - Best Actor From Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.