ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിെൻറ ഫലം പുറത്തുവരുേമ്പാൾ നിർണായകമായ രാഷ്ട്രീയവിജയം നേടിയത് ഹാർദിക് പേട്ടലും പാട്ടീദാർ ആന്തോളൻ സമിതയുമാണ്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ തന്നെ വൻ ജനക്കൂട്ടം പേട്ടലിെൻറ റാലികളിലേക്ക് ഒഴുകിയെത്തിയിരുന്നു. രാജ്കോട്ട് മണ്ഡലത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെ വിറപ്പിക്കാനും പേട്ടലിനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുേമ്പാൾ 150ലേറെ സീറ്റുകൾ നേടി അധികാരത്തിലെത്താമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ. അനായാസമായ വിജയം പലപ്പോഴും ബി.ജെ.പി സ്വപ്നം കാണുകയും ചെയ്തിരുന്നു. എന്നാൽ, അതിൽ നിന്ന് മാറി ഒരു ഘട്ടത്തിൽ ഇഞ്ചോടിച്ച് പോരാട്ടത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതിൽ ഹാർദിക് പേട്ടലിനും പാട്ടീദാർ സമിതിക്കും നിർണായക പങ്കുണ്ട്. സൗരാഷ്ട്ര, കച്ച് തുടങ്ങിയ മേഖലകളിലെ കോൺഗ്രസിെൻറ മുന്നേറ്റത്തിൽ നിർണായക ശക്തിയായത് ഹാർദിക് പേട്ടലായിരുന്നു.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പേട്ടലിന് ശേഷം ശക്തനായ പാട്ടീദാർ നേതാവുകയാണ് ഹാർദിക് പേട്ടൽ. തെരഞ്ഞെടുപ്പിന് മുമ്പ് സമുദായത്തിൽ പ്രമുഖനായ നരേഷ് പേട്ടലുമായുള്ള കൂടികാഴ്ച ഹാർദിക്കിെൻറ രാഷ്ട്രീയ വിജയങ്ങളിലൊന്നാണ്. നരേഷ് പേട്ടലിെൻറയും അദ്ദേഹത്തിെൻറ സംഘടനയുടെയും പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞത് തെരഞ്ഞെടുപ്പിൽ പേട്ടൽ സമുദായത്തിന് നിർണായകമായി. ഹാർദിക് പേട്ടലിെൻറ ഭീഷണിയെ നേരിടാൻ പേട്ടൽ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റിയത്.
എന്നാൽ ഇക്കാര്യത്തിൽ ബി.ജെ.പിക്ക് പൂർണമായും വിജയിക്കാൻ സാധിച്ചിട്ടില്ലെന്നത് തെളിയുക്കന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ഹാർദിക് പേട്ടലിെൻറ ലൈംഗിക ദൃശ്യങ്ങളെന്ന് ആരോപിച്ച് ചില സി.ഡികൾ ബി.ജെ.പി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനൊന്നും ഹാർദിക്കിെൻറയും കൂട്ടരുടെയും മുന്നേറ്റത്തെ തടുക്കാൻ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.