ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടത് നഗരങ്ങളിലെ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാർക്കെന്ന് സെന്‍റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി. ഇത് ലക്ഷക്കണക്കിന് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയതായും സി.എം.ഐ.ഇ പറയുന്നു.
കോവിഡിന്‍റെ ആദ്യതരംഗം പ്രതിസന്ധി സൃഷ്ടിച്ചത് സ്ത്രീകളിലായിരുന്നു. നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെടുകയും വരുമാനം നിലക്കുകയും ചെയ്തു. രാജ്യത്തെ മൊത്തം തൊഴിലിന്‍റെ മൂന്നുശതമാനം നഗരങ്ങളിലെ സ്ത്രീകളുടേതായിരുന്നു. എന്നാൽ ഇതിൽ തന്നെ 39 ശതമാനം പേർക്കും ആദ്യ ലോക്ഡൗണിൽ തൊഴിൽ നഷ്ടമായിരുന്നു. 63ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതിൽ 24ലക്ഷവും നഗരത്തിലെ സ്ത്രീകളുടേതായിരുന്നുവെന്നും സി.എം.ഐ.ഇ എം.ഡിയും സി.ഇ.ഒയുമായ മഹേഷ് വ്യാസ് പറയുന്നു.
കോവിഡ് രണ്ടാം തരംഗത്തിൽ സ്ത്രീകളുടെ തൊഴിലുകൾ പിടിച്ചുനിൽക്കുകയും തൊഴിൽനഷ്ടത്തിന്റെ ഭാരം പുരുഷൻമാരിലേക്കെത്തുകയും ചെയ്തു.
ഇന്ത്യയിലെ തൊഴിൽ പങ്കാളിത്തത്തിൽ 28 ശതമാനമാണ് നഗരത്തിലെ പുരുഷൻമാരുടേത്. ഇതിൽ 30 ശതമാനം പേർക്കും കോവിഡ് രണ്ടാം തരംഗത്തിൽ തൊഴിൽ നഷ്ടപ്പെട്ടതായി കണക്കുകൾ പറയുന്നു.
ഈ തൊഴിൽനഷ്ടം ലക്ഷകണക്കിന് കുടുംബങ്ങളെ തകർത്തു. നഷ്ടമായ തൊഴിലുകൾ തിരിച്ചുവരുമെന്നും വ്യാസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.