ന്യൂഡൽഹി: കോവിഡിനെതിരെ മൂക്കിലൂടെയുള്ള സ്പ്രേ ഫലപ്രദമെന്ന് ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണത്തിൽ കണ്ടെത്തിയതായി പഠനം.
സ്പ്രേ നൽകിയ രോഗികളുടെ ശരീരത്തിൽനിന്ന് 24 മണിക്കൂറിനിടെ 94 ശതമാനവും 48 മണിക്കൂറിനിടെ 98 ശതമാനം വൈറസുകളും കുറഞ്ഞതായി ലാൻസെറ്റിന്റെ പഠനത്തിലാണ് കണ്ടെത്തിയത്.
മുംബൈ ആസ്ഥാനമായ ഔഷധ നിർമാണ കമ്പനിയായ ഗ്ലെൻമാർക്കാണ് പരീക്ഷണം നടത്തിയത്.
ഏഴു ദിവസത്തെ ചികിത്സയാണ് കോവിഡ് രോഗികൾക്ക് നൽകിയത്. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ വ്യാപിച്ച സമയത്തായിരുന്നു പഠനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.