ന്യൂഡൽഹി: കോവിഡ് -19 രാജ്യമാകെ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, ജയിലുകളിലെ അ മിതമായ ആൾപ്പെരുപ്പം നിയന്ത്രിക്കാൻ സുപ്രീംകോടതി സ്വമേധയാ ഇടപെടുന്നു. ജയിലിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തലും ലക്ഷ്യമാണ്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, എൽ.എൻ. റാവു എന്നിവരുൾപ്പെട്ട ബെഞ്ചിെൻറതാണ് തീരുമാനം.
ഇതു സംബന്ധിച്ച ഉത്തരവ് ജയിൽ ഡയറക്ടർ ജനറൽക്കും അതത് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും നോട്ടീസയച്ചു. ജയിലുകളിൽ കോവിഡ് ബാധ തടയാനെടുത്ത നടപടികൾ മാർച്ച് 20നകം അറിയിക്കാനാണ് നിർദേശം. തുടർപ്രവർത്തനങ്ങൾക്ക് കോടതിയെ സഹായിക്കാനായി ഉദ്യോഗസ്ഥനെ മാർച്ച് 23നകം നിയമിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി.
ഇക്കാര്യത്തിൽ ചില മാർഗനിർദേശങ്ങൾ നൽകാനുണ്ടെന്ന് കാണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
അതേസമയം, സുപ്രീംകോടതിയിലെ നടപടികൾ ലൈവ് വിഡിയോ വഴി ജനങ്ങളിലെത്തിക്കണമെന്ന ആവശ്യവുമായി ആർ.എസ്.എസ് നേതാവ് കോടതിയിലെത്തി. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ, വിചാരണയടക്കമുള്ളവ ലൈവ് വിഡിയോകൾ ആക്കണമെന്നാണ് കെ.എൻ. ഗോവിന്ദാചാര്യയുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.