കോവിഡല്ല; പട്ടിണിയാണ് ഞങ്ങളെ കൊല്ലുക - ഡൽഹിയിലെ റിക്ഷക്കാർ

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ രാജ്യമാകെ ലോക്ഡൗണിലേക്ക് നീങ്ങിയപ്പോൾ നിലച്ചു പോയ നിരവധി ജീവിതങ്ങളുണ ്ട്. അതിലൊരു വിഭാഗമാണ് ഡൽഹിയിൽ റിക്ഷ വലിക്കുന്നവർ. പുറത്തിറങ്ങാൻ പോലും കഴിയാതെ കുടുങ്ങിപോയ തങ്ങൾക്ക് രണ്ട് നേരം ഭക്ഷണം കഴിക്കാനുള്ള വകയെങ്കിലും സർക്കാർ ഉണ്ടാക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

‘സാഹചര് യങ്ങൾ അനുകൂലമായാൽ ഞങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ച് പോകാം. അതുവരെ ആവശ്യത്തിന് ഭക്ഷണം കിട്ടിയില്ലെങ്കിൽ കോവിഡല്ല, പട്ടിണിയാണ് ഞങ്ങളെ കൊല്ലുക’- 1975 മുതൽ ഡൽഹിയിൽ റിക്ഷ വലിക്കുന്ന ഉമേഷ് പണ്ഡിറ്റ് പറയുന്നു.

റിക്ഷ വലിച്ച് കിട്ടുന്ന പണം കൊണ്ട് അതാത് ദിവസത്തെ ഉപജീവനം കഴിച്ച് പോകുന്നവരാണ് ഇവർ. ലോക്ഡൗണിൽ സർവവും സ്തംഭിച്ചതോടെ ഉപജീവനം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ലോക്ഡൗൺ ആശ്വാസമായി പൊതുവിതരണത്തിൽ കിട്ടുന്ന ഭക്ഷണം പലപ്പോഴും ലഭിക്കാറില്ല എന്ന് ഇവർ പറയുന്നു. ഇവരുടെ വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന കുടുംബം ഗ്രാമങ്ങളിലാണ്. ലോക്ഡൗണിന് ശേഷം വരുമാനം നിലച്ചതോടെ വീടുകളിലേക്ക് പണം അയക്കാനും കഴിഞ്ഞിട്ടില്ല.

സർക്കാർ സഹായം നൽകി സ്വദേശങ്ങളിലേക്ക് തിരിച്ച് പോകാനുള്ള സൗകര്യമൊരുക്കണമെന്നാണ് ഇവർ പറയുന്നത്. അതിന് കഴിയുന്നത് വരെ രണ്ട് നേരം ഭക്ഷണം കഴിക്കാനുള്ള വക എങ്കിലും ഉണ്ടാക്കണം എന്നാണ് ഇവർ സർക്കാറിനോട് ആവശ്യപ്പെടുന്നത്.

Tags:    
News Summary - riksha pullers seeks help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.