ന്യൂഡൽഹി: പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ ഹെലികോപ്ടർ പരിശോധിച്ചതിന് സസ് പെൻഷനിലായ ഒഡിഷയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഐ.എ.എസ് ഉദ്യോഗസ്ഥനെ കർണാട കയിലേക്ക് തിരിച്ചയച്ചു. എസ്.പി.ജി സുരക്ഷയുള്ള വി.ഐ.പികളുടെ ഹെലികോപ്ടറുകൾ പരിശോധിക്കരുതെന്ന നിർദേശം ലംഘിച്ചെന്ന് ആരോപിച്ചാണ് കർണാടക കേഡർ െഎ.എ.എസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്സിനെ സസ്പെൻഡ് ചെയ്തത്.
ഒഡിഷയിലെ സമ്പൽപൂരിൽ മുന്നറിയിപ്പില്ലാതെ നടത്തിയ പരിശോധനയെ തുടർന്ന് പ്രധാനമന്ത്രിയുെട യാത്ര 15 മിനിറ്റ് വൈകിയിരുന്നു. ജില്ല കലക്ടറും പൊലീസ് ഡി.ഐ.ജിയും നൽകിയ റിപ്പോർട്ടിലാണ് നടപടി. അദ്ദേഹത്തിെൻറ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. കർത്തവ്യം നിർവഹിച്ച ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമീഷൻ സസ്പെൻഡ് ചെയ്തതിെനതിരെ പ്രതിപക്ഷ കക്ഷികൾ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.