വാരണാസി: 2024ന് മുമ്പ് അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന ബജറ്റ് പ്രഖ്യാപനത്തെ ചില ർ സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ലക്ഷ്യം കൈവരിക്കുന്നത് ബുദ്ധിമുട് ടേറിയ കാര്യമാണെന്നാണ് അവർ പറയുന്നത്. എന്നാൽ, ഇത് ധൈര്യത്തിൻെറയും പുതിയ അവസരങ്ങളുടെയും വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. വാരണാസിയിൽ ബി.ജെ.പിയുടെ അംഗത്വ വിതരണ പരിപാടിയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ വികസിത രാജ്യങ്ങൾ മുമ്പ് വികസ്വര രാജ്യങ്ങളായിരുന്നു. ഈ രാജ്യങ്ങളുടെ പ്രതിശീർഷ വരുമാനം കുറവായിരുന്നു. എന്നാൽ, ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്തരം രാജ്യങ്ങളുടെ പ്രതിശീർഷ വരുമാനത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. പ്രതിശീർഷ വരുമാനം ഉയർന്നാൽ അത് ജനങ്ങളുടെ ഉപഭോഗത്തെയും ഉയർത്തും. ഇത് സമ്പദ്വ്യവസ്ഥയിൽ ഉൽപാദനം വർധിപ്പിക്കുമെന്നും മോദി പറഞ്ഞു.
മാലിന്യമുക്തമായതും ആരോഗ്യമുള്ളതുമായ ഒരു ഇന്ത്യ നിർമിച്ചെടുക്കുകയാണ് സർക്കാറിൻെറ ലക്ഷ്യം. കയറ്റുമതിയിലുടെ കർഷകരുടെ ഉന്നമനം സർക്കാർ ലക്ഷ്യമിടുന്നു. 21ാം നൂറ്റാണ്ടിന് ആവശ്യമായ രീതിയിലാണ് ഇന്ത്യ അടിസ്ഥാന സൗകര്യ വികസനം നടത്തുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹൈവേകൾ, റെയിൽവേ, വ്യോമപാത, ജലപാതകൾ, ഡിജിറ്റിൽ-ബ്രോഡ്ബാൻഡ് സേവനം എന്നിവയിലെല്ലാം പുരോഗതിയുണ്ടാക്കുമെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.