മുംബൈ: അഞ്ചുവയസ്സുകാരിയെ 16കാരന്‍ ബലാത്സംഗം ചെയ്തെന്ന പരാതിയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ സംഘര്‍ഷം. തൃമ്പകേശ്വറിലെ താലെഗാവില്‍ ശനിയാഴ്ച വൈകീട്ടാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതെന്ന് പറയുന്നു. പെണ്‍കുട്ടിയുടെ മാതാവ് വെള്ളത്തിന് പുറത്തുപോയ നേരത്ത് ചോക്ളറ്റ് കാണിച്ച് പെണ്‍കുട്ടിയെയും ഏഴുവയസ്സുകാരി ജ്യേഷ്ഠത്തിയെയും ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോകുകയായിരുന്നെന്നും ഓടിരക്ഷപ്പെട്ട ജ്യേഷ്ഠത്തി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
16കാരന്‍ പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി വാര്‍ത്ത പരന്നതോടെ റോഡ് ഉപരോധിച്ച നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു.
പെണ്‍കുട്ടിയെ പരിശോധനക്കായി പ്രവേശിപ്പിച്ച ആശുപത്രിക്കു മുന്നിലും ജനം പ്രതിഷേധവുമായി എത്തി. പെണ്‍കുട്ടിയെ വനിതാ ഡോക്ടര്‍ പരിശോധിക്കണമെന്നായിരുന്നു ആവശ്യം. മറാത്ത വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഘര്‍ഷം ജാതീയപോരിലേക്ക് വഴിമാറാതിരിക്കാന്‍ പൊലീസും അധികൃതരും ജാഗ്രതയിലാണ്. അഹ്മദ്നഗര്‍ ജില്ലയിലെ കോപര്‍ദി ഗ്രാമത്തില്‍ മറാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്ന് മറാത്ത വിഭാഗം സംസ്ഥാനത്ത് മൗനറാലികള്‍ വ്യാപിപ്പിക്കുന്നതിനിടെയാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.