കോവിഷീൽഡ് വാക്സിനെടുത്ത ശേഷം ആന്‍റിബോഡിയുണ്ടായില്ല; പരാതിയിൽ പൂനെവാലക്ക് സമൻസ്

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്‍റെ ആദ്യ ഡോസ് എടുത്തതിന് ശേഷം ആന്‍റിബോഡിയുണ്ടായില്ലെന്ന പരാതിയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അദാർ പൂനെവാലക്ക് കോടതി സമൻസ്. ലഖ്നോ ജില്ലാ സെഷൻസ് കോടതിയാണ് പൂനെവാലക്കും മറ്റ് ഏഴ്പേർക്കും സമൻസ് നൽകിയത്.

ലഖ്നോവിലെ അഷിയാന പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. ഡി.സി.ജി.എ ഡയറക്ടർ, ആരോഗ്യ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ, ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവ, ദേശീയ ആരോഗ്യമിഷൻ ഡയറക്ടർ അപർണ്ണ ഉപാധ്യായ തുടങ്ങിയവർക്കാണ് സമൻസ്.

ഏപ്രിൽ എട്ടിനാണ് പരാതിക്കാരനായ പ്രതാപ് ചന്ദ്രൻ വാക്സിൻ സ്വീകരിച്ചത്. തുടർന്ന് സർക്കാർ അംഗീകാരമുള്ള ലാബിൽ നിന്ന് ആന്‍റിബോഡി ടെസ്റ്റ് നടത്തി. പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ ആന്‍റിബോഡി ഇല്ലെന്ന് കണ്ടെത്തി. ഇതിനൊപ്പം രക്തത്തിലെ പ്ലേറ്റ്ലെറ്റിന്‍റെറ തോതും കുറഞ്ഞുവെന്നും ഇയാൾ ആരോപിക്കുന്നു.

Tags:    
News Summary - Lucknow court summons Serum Institute CEO Adar Poonawalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.