കോവിഡ് റിപ്പോർട്ട് ചെയ്തതിനേക്കാൾ 17 മടങ്ങ് കൂടുതലെന്ന് പഠനം

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് കണക്കുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിനേക്കാൾ 17 മടങ്ങ് കൂടുതലാണെന്ന് ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ പഠനം. സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 4.5 കോടി ആളുകൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇന്റർനാഷനൽ ജേണൽ ഓഫ് ഇൻഫെക് ഷ്യസ് ഡിസീസിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ, രാജ്യത്തെ യഥാർഥ കൊറോണ വൈറസ് കേസുകൾ 58 മുതൽ 98 കോടി വരെയാണ്. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരാണ് ഇവരിൽ കൂടുതൽ. ഇതിൽ യുവാക്കളാണ് കൂടുതലെന്നും പഠനത്തിൽ പറയുന്നു.

രാജ്യത്തെ 34 ഗവേഷണ സ്ഥാപനങ്ങളിൽനിന്നുള്ള 88 ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. 2020 സെപ്റ്റംബർ-ഡിസംബർ മാസങ്ങളിൽ ആറ് സംസ്ഥാനങ്ങളിലെ പതിനാല് ജില്ലകളിലെ നഗരപ്രദേശങ്ങളിൽ 2,301 വ്യക്തികൾക്കിടയിലാണ് സംഘം ആന്റിബോഡി പരിശോധന നടത്തിയത്. ഇന്ത്യൻ ജനസംഖ്യയുടെ വലിയൊരു ഭാഗം കോവിഡ് ലക്ഷണമില്ലാത്തവരാണെന്നും, കുറവ് രോഗലക്ഷണമുള്ളവർ 26- 35 വയസ്സിനിടയിലുള്ളവരാണെന്നും ഗവേഷകർ പറഞ്ഞു.

Tags:    
News Summary - India's actual COVID cases 17 times higher than reported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.