മ്യാൻമറിൽ ആദ്യ സിക വൈറസ് കേസ്  കണ്ടെത്തി

യാേങ്കാൺ: ലാറ്റിൻ  അമേരിക്കൻ രാജ്യങ്ങളിൽ ഭീതി പരത്തിയ സിക് വൈറസ് മ്യാൻമറിൽ റിപ്പോർട്ട് ചെയ്തതായി ഗവൺമെൻറ് അറിയിച്ചു. ഗർഭിണിയായ വിദേശ വനിതയിലാണ്  ആദ്യമായി സിക്ക വൈറസ് കേസ് സ്ഥിരീകരിച്ചത്. ജനിതക വൈകല്യങ്ങൾക്ക് കാരണമാവുന്ന വൈറസാണ് സിക.
ലോകാരോഗ്യ സംഘടന ഏഷ്യയിൽ സിക വൈറസ് പടർന്നു പിടിക്കാനുള്ള സാധ്യതയെകുറിച്ച് നേരത്തെ തന്നെ മുന്നറയിപ്പ് നൽകിയിരുന്നു.   എഴുപതോളം ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ തന്നെ സിക വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 19 രാജ്യങ്ങൾ ഏഷ്യ-പസഫിക് മേഖലയിൽ നിന്നുള്ളവയാണ്.

സൗത്ത് ഏഷ്യയിൽ വൈറസിെൻറ സാന്നിധ്യം വർഷങ്ങൾക്കു മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അധികൃതർ നൽകുന്ന വിവരമനുസരിച്ച് 32 വയസ്സ് പ്രായമുള്ള വിദേശ വനിതയിലാണ് ഇപ്പോൾ വൈറസിെൻറ സാനിധ്യം കണ്ടെത്തിയിരിക്കുന്നത്.മ്യാൻമർ പബ്ളിക് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് തലവൻ  വൈറസ് ബാധ  സ്ഥിരീകരിച്ചു. എന്നാൽവനിതയുടെ മാതൃരാജ്യം വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. നിരവധി വർഷങ്ങളായി മ്യാൻമറിലെ യാേങ്കാണിലാണ് ഇവർ സ്ഥിരതാമസമാക്കിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ മനുഷ്യരിൽ സിക മൂലം പനി,വേദന എന്നിവയെല്ലാമാണ് കാണാറുള്ളത്. എന്നാൽ ഗർഭിണികളിൽ ഇത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. സിക വൈറസ്  നവജാത ശിശുകളിൽ ജനിതക തകരാറുകൾക്ക് കാരണമാവുമെന്നാണ് പറയുന്നത്.
 

Tags:    
News Summary - Myanmar detects first Zika virus infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.