കൊച്ചി: മലയാളികൾക്കിടയിൽ വർധിച്ചുവരുന്ന വായിലെ അർബുദം മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ കണ്ടെത്തുന്ന നൂതനപദ്ധതിക്ക് ആരോഗ്യവകുപ്പ് രൂപം നൽകി. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിെൻറ (എൻ.ആർ.എച്ച്.എം) ഭാഗമായി കേന്ദ്രത്തിന് സമർപ്പിച്ച പദ്ധതി തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. അന്തിമാനുമതി ലഭിച്ചാലുടൻ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിത്തുടങ്ങും.
സംസ്ഥാനത്ത് അർബുദബാധിതരായ 55 ശതമാനം പുരുഷന്മാരിലും 18 ശതമാനം സ്ത്രീകളിലും കണ്ടുവരുന്നത് പുകയില ഉപയോഗവുമായി ബന്ധപ്പെട്ട് വായിലുണ്ടാകുന്നതാണ്. വായിലെ അർബുദം പിടിപെട്ട രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. ഇൗ സാഹചര്യത്തിലാണ് മൊബൈൽ ഫോൺ ആപ്പിെൻറ സഹായത്തോടെ രോഗബാധിതരെ എളുപ്പത്തിൽ കണ്ടെത്താനുള്ള പദ്ധതിക്ക് രൂപം നൽകിയത്. ആദ്യഘട്ടത്തിൽ വയനാട്, എറണാകുളം ജില്ലകളിലാകും പദ്ധതി നടപ്പാക്കുക. വിജയമെന്ന് കണ്ടാൽ മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കും.
പുകയില ഉൽപന്നങ്ങൾ ചവച്ച് ഉപയോഗിക്കുന്ന ശീലം വയനാട്ടിലെ ആദിവാസികൾക്കിടയിൽ പരക്കെയുണ്ട്. ഇവർ രോഗനിർണയത്തിനും ചികിത്സക്കും പൊതുവെ താൽപര്യം കാണിക്കാറുമില്ല. സ്മാർട്ട് ഫോൺ ഉപയോഗിച്ച് വായുടെ ഫോേട്ടാ എടുത്തശേഷം വിവരങ്ങൾ ആപ്പിെൻറ ഭാഗമായ വിദഗ്ധ ഡോക്ടർക്ക് ഒാൺലൈനായി കൈമാറുന്നതാണ് പദ്ധതി. ഡോക്ടറുടെ വിശകലനത്തിലൂടെ രോഗലക്ഷണം സ്ഥിരീകരിക്കും. 20 മിനിറ്റിനകം ഫലമറിയാം. എന്നാൽ, ഇതിെൻറ വിശദാംശങ്ങൾ രോഗിയോട് വെളിപ്പെടുത്തില്ല.
ആവശ്യമെന്ന് കണ്ടെത്തുന്നവരോട് നിശ്ചിതസ്ഥലത്ത് പരിശോധനക്കെത്താൻ നിർദേശിക്കുക മാത്രമേ ചെയ്യൂ. രോഗിയെ സംബന്ധിച്ച വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. സർക്കാറിെൻറയും സന്നദ്ധസംഘടനകളുടെയും സംയുക്ത പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 20 ലക്ഷം രൂപയാണ് പ്രാഥമിക ചെലവ് കണക്കാക്കുന്നത്. എൻ.എസ്.എസ് വളൻറിയർമാർക്ക് പരിശീലനം നൽകി അവരെ യുവാക്കൾക്കിടയിൽ അർബുദത്തെക്കുറിച്ച ബോധവത്കരണത്തിന് നിയോഗിക്കുന്ന പദ്ധതിക്കും ആരോഗ്യവകുപ്പ് തിങ്കളാഴ്ച തുടക്കംകുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.