തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ് യ ഇൻഷുറൻസ് പദ്ധതി (മെഡിസെപ്) വ്യാഴാഴ്ച നിലവിൽ വരും. പ്രതിമാസം 250 രൂപ വീതമാണ് പ്രീമ ിയം ഇടാക്കുക. വർഷം രണ്ട് ലക്ഷം രൂപയുടെ ചികിത്സ ലഭ്യമാകുന്നതാണ് പാേക്കജ്. ഇതിനുപു റമെ മൂന്ന് വർഷത്തേക്ക് ആറ് ലക്ഷം രൂപയുടെ അധിക കവറേജ് നൽകും.
ഗൗരവമുള്ള േരാഗങ്ങളുടെ ചികിത്സക്കായിരിക്കും ഇത്. പുറമെ 25 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപവത്കരിക്കുകയും ആദ്യത്തെ രണ്ട് കവറേജിനും പുറത്ത് പണം ആവശ്യമായി വന്നാൽ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വരെ നൽകുകയും ചെയ്യും. ഇത് മൂന്ന് വർഷത്തിൽ ഒരു പ്രാവശ്യമായിരിക്കും.പ്രധാന ആശുപത്രികളെയൊന്നും പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്ന് ജീവനക്കാർക്ക് ആക്ഷേപമുണ്ട്. നിലവിലെ രീതിയിൽ കാര്യമായ പ്രയോജനമില്ലെന്നും ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കണമെന്നും വിവിധ സർവിസ് സംഘടനകൾ ആവശ്യപ്പെട്ടു.
പെൻഷൻകാർക്ക് നിലവിൽ നൽകുന്ന മെഡിക്കൽ ആനൂകൂല്യങ്ങളിൽനിന്നാകും തുക ഇൗടാക്കുക. ഭാര്യയും ഭർത്താവും ജീവനക്കാരോ പെൻഷൻകാരോ ആയാലും രണ്ടുപേരും പദ്ധതിയിൽ ചേരണം. ജീവനക്കാരെൻറ കുടുംബാംഗങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2019 ആഗസ്റ്റ് മുതൽ 2022 ജൂലൈ വരെ മൂന്നുവർഷത്തേക്കാണിത്. പണം അടക്കേണ്ടതില്ലാത്ത (കാഷ്ലെസ്) പദ്ധതിയിൽ ഇലക്ട്രോണിക് െഎഡി കാർഡ് ജീവനക്കാർക്ക് നൽകും.
അത്യാഹിതം, അപകടം തുടങ്ങിയ സന്ദർഭങ്ങളിൽ പദ്ധതിയിൽ വരാത്ത ആശുപത്രികളിൽ ചികിത്സയും ശസ്ത്രക്രിയയും നടത്തേണ്ടി വന്നാൽ മാനദണ്ഡപ്രകാരം പണം റീ ഇംബേഴ്സ് നൽകും. ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബത്തിനും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. 24 മണിക്കൂർ ആശുപത്രിയിൽ കഴിയണം എന്ന വ്യവസ്ഥ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.