‘ലണ്ടൻ രോഗി’ എച്ച്.െഎ.വി മുക്തനായ രണ്ടാമത്തെയാൾ

ലണ്ടൻ: ബ്രിട്ടനിലെ എച്ച്.െഎ.വി ബാധിതനായ വ്യക്തി വൈറസ് ബാധയിൽ നിന്ന് രക്ഷനേടിയതായി റിപ്പോർട്ട്. നാച്വ ർ എന്ന ജേർണലിലാണ് റിപ്പോർട്ട് വന്നത്. എച്ച്.െഎ.വി ബാധയിൽ നിന്ന് വിമുക്തനാകുന്ന ലോകത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ഇയാൾ. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെയാണ് ഇയാൾക്ക് എച്ച്.െഎ.വി ബാധയിൽ നിന്ന് രക്ഷനേട ാൻ സാധിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചതായി ജേർണലിൽ പറയുന്നു.

എച്ച്.െഎ.വി ബാധയെ പ്രതിരോധിക്കുന്ന അപൂ ർവ ജനിതക വ്യതിയാനമുള്ളയാളുടെ മൂല കോശമാണ് മജ്ജമാറ്റിെവക്കുന്നതിനായി ഇയാൾ സ്വീകരിച്ചത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും വൈറസ് ബാധയിൽ നിന്ന് ഇയാൾ മുക്തനായതായി ഡോക്ടർമാർ പറഞ്ഞു. 18 മാസത്തോളം ആൻറിറിട്രോവൈറൽ മരുന്നുകൾ കഴിക്കാതിരുന്നിട്ടും അദ്ദേഹത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ലെന്ന് രോഗിയെ ചികിത്സിച്ചിരുന്ന ഡോ. രവീന്ദ്ര ഗുപ്ത പറഞ്ഞു.

ഇതിനർഥം എയ്ഡ്സിന് ഒരിക്കൽ പ്രതിവിധി കണ്ടെത്താനാകുമെന്ന് തന്നെയാണ്. എന്നാൽ എച്ച്.െഎ.വിക്ക് പ്രതിവിധി കണ്ടെത്തി എന്നല്ലെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു. വൈറസ് ബാധയിൽ നിന്ന് നിലവിൽ അദ്ദേഹം മുക്തി നേടിയിട്ടുണ്ടെങ്കിലും രോഗവിമുക്തനായെന്ന് പെെട്ടന്ന് പറയാനാകില്ല.

ഇയാൾ ‘ലണ്ടൻ രോഗി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. നേരത്തെ അമേരിക്കയിൽ നിന്നുള്ള ഒരാൾക്ക് രോഗം മാറിയതായി റിപ്പോർട്ടുണ്ടായിരുന്നു. ബെർലിനിൽ താമസമായിരുന്ന അദ്ദേഹം ബെർലിൻ രോഗി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 2007ൽ ജർമനിയിൽ മജ്ജ മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് വിധേയനായതോടെയാണ് അദ്ദേഹത്തിനും രോഗം മാറിയത്. അദ്ദേഹം ഇപ്പോഴും എച്ച്.െഎ.വി വിമുക്തനാണ്.

'CCR5 delta 32 എന്ന ജനിതക വ്യതിയാനം സംഭവിച്ച കോശങ്ങളുള്ള മജ്ജയാണ് ഇരുവരും സ്വീകരിച്ചിരുന്നത്. എച്ച്.െഎ.വി ബാധയെ പ്രതിരോധിക്കുന്നതാണ് കോശങ്ങളിലുള്ള ഇൗ മാറ്റം. അതിനാൽ രോഗികൾ സ്വീകരിച്ച മൂലകോശത്തിലെ പ്രതിരോധ സെല്ലുകൾ രോഗിയുടെ രോഗബാധിത സെല്ലുകളെ ആക്രമിക്കുകയും വൈറസിനെ തുരത്തുകയുമായിരുന്നെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു.

Tags:    
News Summary - London HIV Patient World's Second To Be Cleared Of AIDS Virus - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.