അബൂദബി: ഇന്ത്യ സോഷ്യൽ ആൻറ് കൾച്ചറൽ സെൻററിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന യു.എ.ഇ. ഇന്ത്യ ഫെസ്റ്റിെൻറ സീസൺ എട്ടിന് വർണപ്പകിേട്ടാടെ തുടക്കം. ത്രസിപ്പിക്കുന്ന നൃത്തവും സംഗീതവും ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമടക്കം വൻ ജനക്കൂട്ടമാണ് എത്തിയത്. യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ നവദീപ് സിംഗ് സൂരിയാണ് പരിപാടികൾ ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ സമൂഹത്തിെൻറ നേട്ടങ്ങൾ ആഘോഷിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്ന രീതിയാണ് യു.എ.ഇക്ക് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
30 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നത്. ദുബൈയിലും ഷാർജയിലും അബൂദബിയിലും കാണുന്ന കെട്ടിടങ്ങളും മറ്റും ഇന്ത്യക്കാരുടെ കൂടി അധ്വാനത്തിെൻറ ഫലമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ-യു.എ.ഇ ബന്ധത്തിൽ പ്രവാസികൾക്ക് ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്. 2018 ൽ ഇന്ത്യ-യു.എ.ഇക്കുമിടയിൽ നിർണായക പുരോഗതി ഉണ്ടാവും.
സംഘടനയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുകൂടിയാണ് ആഘോഷങ്ങൾ നടത്തുന്നത്. ഇന്ത്യയുടെ സംസ്ക്കാരവും പാരമ്പര്യവും നിറഞ്ഞ പരിപാടികളാണ് ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ ആഘോഷങ്ങൾ ശനിയാഴ്ച സമാപിക്കും. ഇന്ത്യൻ എംബസിയുടെയും അബൂദബി മുൻസിപ്പാലിറ്റിയുടേയും സഹകരണത്തോടെ നടത്തുന്ന പരിപാടി യു.എ.ഇ. എക്സ്ചേഞ്ച്, ലുലു ഇൻറർനാഷ്ണൽ എക്സ്ചേഞ്ച്, എക്സ്പ്രസ് മണി എന്നിവരാണ് സ്പോൺസർ ചെയ്യുന്നത്. വൈകിട്ട് അഞ്ച് മുതൽ രാത്രി 12 വരെയാണ് സമയം.
പത്ത് ദിർഹമാണ് മൂന്ന് ദിവസത്തേക്കുള്ള ടിക്കറ്റ് നിരക്ക്. സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സമാപിക്കുന്ന 2018 മാർച്ച് 29 ന് ഇൗ ടിക്കറ്റുകൾ നറുക്കിട്ട് ഷെവർലെ അവിയോ കാറും അരക്കിലോ സ്വർണ്ണവും മെഗാ സമ്മാനമായി നൽകും. ഇതെ ടിക്കറ്റുകളിൽ ഇന്ന് നടത്തുന്ന നറുക്കെടുപ്പിൽ 20 സമ്മാനങ്ങളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.