അബൂദബി: യു.എ.ഇയിലെ 40 വർഷത്തെ ജീവിതം മതിയാക്കി ചിന്നൻ പാലക്കിൽ നാട്ടിലേക്ക് മടങ്ങുന്നു. കുന്ദംകുളം പുതുശ്ശേരി സ്വദേശിയായ ചിന്നൻ 1977ൽ മുംബൈയിൽനിന്ന് ഷാർജയിലാണ് ആദ്യമെത്തിയത്. 12 ദിവസം അവിടെനിന്ന ശേഷം ജോലി അന്വേഷിച്ച് അബൂദബിയിലേക്ക് വരികയായിരുന്നു. അബൂദബിയിലെത്തി പിറ്റേന്ന് തന്നെ ട്രാൻസ് മെഡിറ്ററേനിയൻ എയർലൈൻസിൽ നിയമനം ലഭിച്ചു. ടെലിക്സ് ഒാപറേറ്ററായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്.
എന്നാൽ, ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും ഇൗ വിമാനക്കമ്പനി അടച്ചുപൂട്ടി. തുടർന്ന് സൗദി എയർലൈൻസിൽ ഇതേ തസ്തികയിൽ ജോലി ലഭിച്ചു. പിന്നീട് ഇക്കാലം വരെ ഇതേ കമ്പനിയിലാണ് േജാലി ചെയ്തത്. ഇപ്പോൾ സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിൽനിന്നാണ് വിരമിക്കുന്നത്. കമ്പനി മാനേജ്മെൻറിൽനിന്ന് വലിയ സഹകരണമാണ് കിട്ടിയിരുന്നതെന്നും 40 വർഷം തൊഴിൽ തന്ന യു.എ.ഇയോട് നന്ദിയുണ്ടെന്നും ചിന്നൻ പറയുന്നു. അബൂദബിയിലുള്ള ഭാര്യ ജീനയും ചിന്നനോടൊപ്പം നാട്ടിലേക്ക് തിരിക്കും. മക്കൾ: ഷിജിത്ത് (ദുബൈ ഡി.െഎ.പി സോഴ്സ് എൻജിനീയർ), സിംന (സോഫ്റ്റ്വെയർ എൻജിനീയർ, ൈഹദരാബാദ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.