അബൂദബി: ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പ്രായോഗികമായ ഒരു നടപടിയും ഖത്തർ അധികാരികൾ സ്വീകരിച്ചിട്ടില്ലെന്ന് ചതുർരാഷ്ട്ര സഖ്യം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. വ്യത്യസ്ത ഭീകര പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഭീകരപട്ടികയിലെ വ്യക്തികൾക്ക് വിവിധ നിലയിൽ ഖത്തർ നേരിട്ട് സഹായം നൽകിയിട്ടുണ്ട്. ഖത്തർ പാസ്പോർട്ട് ഉപയോഗിക്കാനുള്ള അനുവാദം, ഖത്തറിലെ ജീവകാരുണ്യ സംഘടനകളുടെ സംരക്ഷണം എന്നിവ ഖത്തറിെൻറ സഹായത്തിൽ ഉൾപ്പെടുന്നു.ഭീകരവാദത്തിന് ഖത്തറിെൻറ പിന്തുണയും സ്പോൺസർഷിപ്പും സാമ്പത്തിക സഹായവും തുടരുകയാണ്. തീവ്രവാദത്തെയും വിദ്വേഷ പ്രചാരണത്തെയും ആ രാജ്യം പ്രോത്സാഹിപ്പിക്കുന്നു. ഭീകരവാദ സംഘടനകൾക്കും വ്യക്തികൾക്കുമെതിരെ ഒരു തരത്തിലുള്ള ദാക്ഷിണ്യവും കാണിക്കില്ലെന്നും അവർക്കെതിരായ പോരാട്ടത്തിൽ മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള എല്ലാ തരം സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും നാല് രാജ്യങ്ങളും വ്യക്തമാക്കി. ഭീകര പ്രവർത്തനങ്ങളും അവയുടെ ഫണ്ടിങ്ങും ഏത് സ്രോതസിൽനിന്നായാലും അതിനെതിരെ പോരാട്ടം തുടരും. ഒരു രാജ്യവും ഇത്തരം പ്രവൃത്തികൾക്കെതിരെ നിശ്ശബ്ദത പാലിക്കരുത്. ഭീകരതക്കെതിരായ തങ്ങളുടെ യത്നങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാ രാജ്യങ്ങൾക്കും നന്ദി പറയുന്നതായും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.