ദമ്മാം: സൗദി അറേബ്യയുടെ തൊഴിൽ സേവന മേഖലയിൽ പുതിയ ചരിത്രങ്ങൾ തീർക്കാൻ മൂന്ന് പ്രമുഖ അന്താരാഷ്ട്ര കമ്പനികൾകൂടി എത്തുന്നു.
തപാൽ ലോജിസ്റ്റിക് സേവന മേഖലയിലെത്തുന്ന പുതിയ കമ്പനികളെക്കുറിച്ചുള്ള വിവരം സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ വിപണിയിൽ ആറ് ശതകോടി ഡോളറിെൻറ നിക്ഷേപം ഈ കമ്പനികൾ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദി അറേബ്യയുടെ തൊഴിൽ വിപണിയെ ശക്തിപ്പെടുത്തുകയും ഈ മേഖലയിൽ അതിനൂതന സംവിധാനങ്ങളിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാനും ഇത് ഉപകരിക്കുമെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡെപ്യൂട്ടി മന്ത്രി എൻജി. ഖാലിദ് അൽ-ബക്രി പറഞ്ഞു.
വിതരണ ശൃംഖലകളെ പ്രാദേശികവും അതിവേഗവും ആക്കിമാറ്റുന്നതിനൊപ്പം, ഇ-കോമേഴ്സ് മേഖലയിൽ രാജ്യത്തിെൻറ സ്ഥാനം വർധിപ്പിക്കുകയും ചെയ്യും. രാജ്യത്തിെൻറ സമ്പൂർണ വികസന സാക്ഷാത്ക്കാരത്തിനായി തയാറാക്കിയ 'വിഷൻ 2030'െൻറ വിജയംകൂടിയാണ് പുതിയ കമ്പനികളുടെ രംഗപ്രവേശനം. ഈ മഹത്തായ നേട്ടത്തിന് നിക്ഷേപ മന്ത്രാലയം, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക് സർവിസ് സിസ്റ്റം എന്നിവർക്ക് മന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.
ഈ മേഖലയിൽ തുടർന്നും കൂടുതൽ നിക്ഷേപങ്ങളും വളർച്ചയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.ലോകം പകച്ചുനിൽക്കുന്ന പ്രതിസന്ധി കാലത്തും പുതിയ നിക്ഷേപകരുൾപ്പടെയുള്ളവരെ ആകർഷിച്ച് രാജ്യം മുന്നേറുന്നതിെൻറ തെളിവുകൂടിയാണ് ഈ മേഖലയിലെ കുതിപ്പ്. രാജ്യത്തിെൻറ വിവിധ മേഖലയിൽ ഇത്തരത്തിൽ പുതിയ നിക്ഷേപകർ വന്നുകൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.