ജിദ്ദ: കോവിഡ് പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കാൻ മൂല്യവർധിത നികുതി (വാറ്റ്) വർധിപ്പിച്ചും കർശന സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ശക്തമായ നടപടിക്ക് സൗദി അറേബ്യ ഒരുങ്ങുന്നു. നിലവിലുളള അഞ്ച് ശതമാനം വാറ്റ് 15 ശതമാനമായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുളള തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന് സൗദി ധനകാര്യ, സാമ്പത്തികാസുത്രണ മന്ത്രി പ്രഫ. മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്അനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇൗ വർഷം ജൂലൈ മുതല്‍ വാറ്റ് ഉയര്‍ത്താനാണ് തീരുമാനം. ജൂലൈ 15 മുതല്‍ വാറ്റ് ഉയര്‍ത്തുന്ന തീരുമാനം നടപ്പാകും. ഇതിന് പുറമെ ജൂൺ മുതൽ ജനങ്ങളുടെ ജീവിതാവശ്യങ്ങൾക്ക് നൽകുന്ന പ്രത്യേക ആനുകൂല്യവും (ലിവിങ് അലവൻസ്) നിർത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.