അബഹ: സാമ്പത്തിക കുറ്റത്തിന് അഞ്ചുവർഷത്തിലേറെ ജയിലിൽ കഴിയേണ്ടിവന്ന തമിഴ്നാട് സ്വദേശി ഉൾപ്പെടെ ഏഴു പേരടങ്ങുന്ന ഇന്ത്യൻ സംഘം നാട്ടിലേക്കു തിരിച്ചു.
ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖല കമ്മിറ്റി പ്രസിഡൻറും കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം വളൻറിയറുമായ അഷ്റഫ് കുറ്റിച്ചലിെൻറ സഹായത്തോടെയാണ് അബഹയിൽനിന്ന് ദുൈബ വഴി വിമാനമാർഗം നാട്ടിലേക്കു തിരിച്ചത്.
സ്വദേശിക്ക് തുകയില്ലാത്ത ചെക്ക് കൊടുത്തതിനെ തുടർന്നാണ് തമിഴ്നാട് സ്വദേശി അബഹയിലെയും ജിസാനിലെയും ഖമ്മീസിലെയും ജയിലുകളിൽ കഴിയേണ്ടിവന്നത്.
നാട്ടിൽനിന്നും മുഴുവൻ തുകയും വരുത്തി കടംവീട്ടിയെങ്കിലും സ്വന്തം പേരിലുള്ള വാഹനവും സ്പോൺസർ ഹുറൂബ് ആക്കിയതും നാട്ടിലേക്കുള്ള യാത്രക്കു തടസ്സമായി.
തുടർന്ന് അബഹ നാടുകടത്തൽ കേന്ദ്രം മേധാവി ആവശ്യപ്പെട്ടതനുസരിച്ച് അഷ്റഫ് ഇടപെടുകയായിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ സാഹിൽ ശർമയുടെ സഹായത്തോടെ എമർജൻസി സർട്ടിഫിക്കറ്റ് തരപ്പെടുത്തി.
കളവുപോയ വാഹനത്തിെൻറ ഉത്തരവാദിത്തം സ്വദേശിയായ അഷ്റഫിെൻറ സുഹൃത്ത് ഏറ്റെടുത്തതിനെ തുടർന്ന് വാഹനം അയാളുടെ പേരിൽനിന്നും നീക്കം ചെയ്ത് നാട്ടിലേക്കു പോകാൻ അവസരം ഒരുക്കിയത്. സംഘത്തിൽ നാലു തമിഴ്നാട്ടുകാരും രാജസ്ഥാൻ, ഒഡിഷ, പശ്ചിമ ബംഗാൾ സ്വദേശികളുമാണുള്ളത്.
അബഹയിൽനിന്നു വിമാനമാർഗം ജിദ്ദയിലൂടെ ദുൈബ വഴി ചെൈന്നയിലേക്കും ഡൽഹിയിലേക്കുമാണ് സംഘം യാത്രതിരിച്ചത്. രോഗിയായ തമിഴ്നാട് സ്വദേശി ഗണേശിനുള്ള വിമാന ടിക്കറ്റ് ഒ.ഐ.സി.സി ദക്ഷിണമേഖല കമ്മിറ്റി നൽകി. മനാഫ് പരപ്പിൽ, ഒ.ഐ.സി.സി ഖമ്മീസ് ടൗൺ കമ്മിറ്റി പ്രസിഡൻറ് റോയി മൂത്തേടം, ബിനു ജോസഫ്, രാധാകൃഷ്ണൻ കോഴിക്കോട് എന്നിവർ സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.