ജിദ്ദ: ബാഗ്ദാദിയ്യ ഈസ്റ്റ് കെ.എം.സി.സിക്ക് കീഴിൽ പ്രവർത്തനം ആരംഭിച്ച 'ഫൈബർ ജിദ്ദ'യുടെ ആറാമത് വാർഷിക സംഗമം സംഘടിപ്പിച്ചു. ബാഗ്ദാദിയ ഈസ്റ്റ് കെ.എം.സി.സി പ്രസിഡൻറ് നാണി ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരായ കെ.എം.സി.സി പ്രവർത്തകർക്കിടയിൽ സമ്പാദ്യശീലം വളർത്തുകയും നിക്ഷേപസാധ്യതകൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഫൈബർ ജിദ്ദയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഫൈബർ ജിദ്ദ രൂപവത്കരിച്ചശേഷം സാധാരണക്കാരായ പ്രവാസികളെ തങ്ങളുടെ വരുമാനത്തിൽനിന്ന് സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈബർ ജിദ്ദ ചെയർമാൻ അബു കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. പ്രമുഖ ട്രാൻസ്ഫർമേറ്റിവ് എജുക്കേഷനലിസ്റ്റും അംബാസഡർ ടാലൻറ് അക്കാദമി ഡയറക്ടറുമായ നസീർ വാവക്കുഞ്ഞ് ആലപ്പുഴ 'തോട്ട് പ്രൊവോക്കിങ്' സെഷന് നേതൃത്വം നൽകി.
സൗദി സർക്കാറിന്റെ 'വിഷൻ 2030'ന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും നിർമാണ മേഖലയിൽ വരാനിരിക്കുന്ന അവസരങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സൗദി വിപണികളിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് പ്രമുഖ സാമ്പത്തിക വിദഗ്ധൻ ആഷിർ കുറുവ മറുപടി പറഞ്ഞു. ഷബീറലി കോഴിക്കോട് പ്രവർത്തന റിപ്പോർട്ടും മുഹമ്മദ് റഫീഖ് കൂളത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി ഉപഹാര സമർപ്പണം നടത്തി. ടി.കെ. അബ്ദുറഹ്മാൻ, ഖാലിദ് പാളയാട്ട് എന്നിവർ സംസാരിച്ചു.
ഷബീർ അലി കോഴിക്കോട് സ്വാഗതവും ടി.പി. റാഫി വളാഞ്ചേരി നന്ദിയും പറഞ്ഞു.
നാസർ പാക്കത്ത് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.