റിയാദ്: പ്രവാസിയുടെ ഇമെയിൽ ഹാക്ക് ചെയ്ത് നാട്ടിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടാൻ ശ്രമം. മാനേജർമാർക്ക് സംശയം തോന്നിയതിനാൽ പണം നഷ്ടമാകാതെ രക്ഷപ്പെട്ടത് തൃശൂർ സ്വദേശിയും റിയാദിലെ സാമൂഹികപ്രവർത്തകനുമായ സി.വി കൃഷ്ണകുമാർ. നാല് ദിവസം മുമ്പാണ് സംഭവം.
കാനറ ബാങ്കിെൻറയും കേരള ഗ്രാമീൺ ബാങ്കിെൻറയും തൃശൂർ ശാഖകളിലുള്ള എൻ.ആർ.െഎ അക്കൗണ്ടുകളിൽ നിന്നാണ് പണം തട്ടാൻ ശ്രമമുണ്ടായത്. കാനറ ബാങ്കിനോട് രണ്ട് ലക്ഷം രൂപയും ഗ്രാമീൺ ബാങ്കിനോട് ഒരു ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. മംഗലാപുരത്ത് ബി.ഡി.എസ് അവസാന വർഷ വിദ്യാർഥിയായ മകൾ കൃപക്കും തൃശൂരിലെ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ മകൻ കൃതാർത്ഥിനും അവരുടെ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തുകൊടുക്കൽ പതിവാണ്. വിവിധ ആവശ്യങ്ങൾക്കായി മറ്റ് അക്കൗണ്ടുകളിലേക്കും പണം ട്രാൻസ്ഫർ ചെയ്യാറുണ്ട്. ഇതിന് വേണ്ടി തനിക്ക് അക്കൗണ്ടുള്ള ബാങ്ക് ബ്രാഞ്ചുകളിലെ മാനേജർമാർക്ക് ട്രാൻസ്ഫർ നോട്ട് (ടി.ടി) തയാറാക്കി ഒപ്പിട്ട് സ്കാൻ ചെയ്ത് അയച്ചുകൊടുക്കലാണ് പതിവ്. യാഹൂ െഎഡിയിൽ നിന്നാണ് കത്തയക്കൽ പതിവ്. അതിലെ െസൻറ് ഫോൾഡറിൽ കിടന്ന ടി.ടി കോപ്പിയെടുത്ത് അതിൽ മാറ്റം വരുത്തി തെൻറ വിവരങ്ങൾ ചേർത്താണ് ഹാക്കർ അതേ െഎഡിയിൽ നിന്ന് ബാങ്ക് മാനേജർമാർക്ക് മെയിൽ അയച്ചത്.
പതിവില്ലാത്ത വിധം മേഘാലയയിലെ സെൻട്രൽ ബാങ്ക് ഒാഫ് മണിപ്പൂർ ബ്രാഞ്ചിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടതാണ് മാനേജർമാരിൽ സംശയം ജനിപ്പിച്ചത്. കൃഷ്ണകുമാറിനെ വിളിച്ചുചോദിച്ചപ്പോൾ അദ്ദേഹം ഞെട്ടി. അതോടെ ബാങ്കധികൃതർ ഇടപാട് മരവിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ട്രാൻസ്ഫർ ചെയ്തോ എന്ന് അന്വേഷിച്ച് പിറ്റേന്നും അതേ െഎഡിയിൽ നിന്ന് മെയിൽ വന്നു. കൃഷ്ണകുമാറിന് തെൻറ മെയിൽ ഒാപൺ ചെയ്യാനായെങ്കിലും അതിൽ നിന്ന് മെയിൽ അയക്കാനോ പാസ്വേർഡ് മാറ്റാനൊ ഒന്നും കഴിയുന്നുണ്ടായിരുന്നില്ല. ഹാക്കറുടെ നിയന്ത്രണത്തിലായിരുന്നു അപ്പോഴും െഎഡി. മൂന്നാം ദിവസമാണ് നിയന്ത്രണം വീണ്ടെടുക്കാനായതും പാസ്വേർഡ് മാറ്റാൻ കഴിഞ്ഞതും. താനല്ലാതെ മെയിൽ ആരെങ്കിലും ഒാപൺ ചെയ്യാൻ ശ്രമിച്ചാൽ മൊബൈൽ ഫോണിൽ സന്ദേശമെത്തുന്ന ഇരട്ടി സുരക്ഷയും ഏർപ്പെടുത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച തൃശൂർ ഇൗസ്റ്റ് പൊലീസ് പ്രതിയെ പിടികൂടാൻ മേഘാലയിലേക്ക് പോകാനൊരുങ്ങുകയാണ്. ഫെഡറൽ ബാങ്കിൽ എൻ.ആർ.െഎ അക്കൗണ്ടുണ്ടെങ്കിലും അവിടെ വിളിച്ചുചോദിച്ചപ്പോൾ അങ്ങനെയൊരു മെയിൽ ചെന്നിട്ടില്ലെന്ന് അറിഞ്ഞു. അവർക്കും മുൻകരുതൽ അറിയിപ്പ് കൊടുത്തിട്ടുണ്ട്. റിയാദിലെ സിനോബ് മിഡിലീസ്റ്റ് കമ്പനിയിൽ പ്രോപ്പർട്ടി കൺട്രോളറായ കൃഷ്ണകുമാർ തൃശൂർ ജില്ല സൗഹൃദ വേദി സൗദി ഘടകം പ്രധാന ഭാരവാഹിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.